യൌവനത്തിന്റെ ചോരത്തിളപ്പില്‍ കൊടും പാപിയാവാന്‍ വിധിക്കപ്പെട്ട ഒരു സത്യകൃസ്ത്യാനിയുടെ കഥയാണിത്.
മകരമാസത്തിലെ പൂരം നാളില്‍ കൊടകരക്കടുത്തുള്ള ആലത്തൂർ മുണ്ടക്കല്‍ ഫാമിലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വര്‍ഷാവര്‍ഷം അതിഗംഭീരമായി ആഘോഷിച്ചുപോരുന്നു.
പൂരം പ്രമാണിച്ച് കുമ്മായം പൂശി സുന്ദരക്കുട്ടപ്പനാക്കിയ അമ്പലത്തിലെ സ്പെഷല്‍ പൂജക്കും ദീപാരാധനക്കും പുറമേ, പറ വെപ്പ് വഴിപാട്, കതിനാവെടി വഴിപാട് എന്നിവ നടക്കും. തുടര്‍ന്ന് ഉരുളി, വിറക്, അടുപ്പും കല്ല്, അലൂമിനീയം കലം എന്നീ സാമഗ്രഹികളുമായി ടെമ്പോയുടെ മുകളില്‍ നിന്ന് കൂട്ടം കൂട്ടമായി എത്തിച്ചേരുന്ന മുണ്ടക്കല്‍ വിശ്വാസികള്‍ അമ്പല കോമ്പൌണ്ടില്‍ വച്ച് പായസം വെപ്പ് വഴിപാടും നടത്തും. വൈകീട്ട് അടുത്തുള്ള ഏതെങ്കിലുമൊരു ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 2 സ്റ്റാര്‍ സദ്യ, രാത്രി ഒരു പുണ്യപുരാതനഭയങ്കരന്‍ നാടകം!
ആദ്യകാലത്ത് ആനയെ എഴുന്നിള്ളിച്ചിരുന്ന പൂരത്തിന് “ഇനി മുതല്‍ ആന വന്നിട്ടുള്ള എടപാട് വേണ്ടാ..!” എന്ന ഐക്യകണ്ഠേനെയുള്ള നിലപാട് കൈകൊള്ളുന്നത്, നാടകത്തിനിടെ ഒരുകൊല്ലം ആന ഇടഞ്ഞതിന് ശേഷമാണ്.
തെങ്ങിന്‍ പറമ്പുകളാല്‍ ചുറ്റപ്പെട്ട് ഏറെക്കുറെ പറമ്പിന്റെ നടുക്ക് മോട്ടോര്‍ പുര ഇരിക്കും പോലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, പൂരത്തിന് പോയ പലരും ആനയിടഞ്ഞുണ്ടായ പരക്കം പാച്ചലില്‍ കവുങ്ങിലും തെങ്ങിലും ഇടിച്ചും കൊക്കരണിയില്‍ വീണും സാരമായ പരിക്കോടെയാണ് തിരിച്ചെത്തിയത്. ഹവ്വെവര്‍, പിറ്റേന്ന് ചിതറി കിടന്ന കലങ്ങളും പാത്രങ്ങളും കണ്ടാണത്രേ, “ആന ചവിട്ടിയ അലൂമിനീയം കലം പോലെ” എന്ന പ്രശസ്തമായ ഉപമ ഉണ്ടായത്.
മുണ്ടക്കക്കാരുടെ അമ്പലത്തില് പൂരത്തിന് പോകാന്‍ ഞങ്ങള്‍ക്ക് ഓരോ പ്രായത്തില്‍ ഓരോ അട്രാക്ഷനായിരുന്നു.
സേമിയ ഐസും നെയ് പായസവുമാണ് ഈ ലോകത്തില്‍ ഏറ്റവും ടേയ്സ്റ്റുള്ള ഐറ്റംസ് എന്നും അതൊക്കെ ഇടതടവില്ലാതെ ലഭിച്ചാല്‍ ജീവിതവിജയമായി എന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍, ടി ഐറ്റംസും രവിച്ചേട്ടന്റെ ടെമ്പോയുടെ പിറകില്‍ നിന്ന് കാറ്റുകൊണ്ടുള്ള പോക്കും, വൈ രാജാ വൈയും, നാടകുത്തും പിന്നെ ഇന്റര്‍വെല്‍ വരെ ചരല്‍ മണ്ണില്‍ ഇരുന്നും പിന്നീട് നിരങ്ങി നിരങ്ങി ചരല്‍ മാറ്റിയ പൂഴിമണ്ണില്‍ കിടന്നും എഞ്ജോയ് ചെയ്ത് കണ്ടിരുന്ന നാടകങ്ങളുമൊക്കെയായിരുന്നു മുഖ്യാകര്‍ഷണങ്ങള്‍.
ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,’ എന്നിവയൊക്കെയായി മാറി.
ഒരു കൊല്ലം പൂരത്തിന്, ആലത്തൂരെ അട്രാക്ഷന്‍സിനെ പറ്റി കേട്ടറിഞ്ഞ് കുഞ്ഞുവറീത് മകന്‍ ഈച്ചരന്‍ ഷാജുവും ഞങ്ങളുടെ കൂടെ വന്നു.
ഈച്ചരന്‍ ഷാജുവിനെ പറ്റി പറഞ്ഞാല്‍, അന്നും ഇന്നും കരയില്‍ ഇത്രേം അഡ്വഞ്ചറസ് ആയ യുവാവ് വേറെയില്ല. ഇടിവെട്ടില്‍ തലപോയി പാടത്തേക്ക് ചാഞ്ഞ് നിന്ന ചമ്പത്തെങ്ങിലെ പൊത്റ്റില്‍ തത്തമ്മയെ പിടിക്കാന്‍ കയറാന്‍ അന്ന് ഷാജു ഒന്നേയുണ്ടായിരുന്നുള്ളൂ!! ശേഷം, തെങ്ങും തത്തമ്മയും ഷാജുവും കൂടെ ഒരുമിച്ച് ചേറില്‍ കിടന്നത് കണ്ടവരാരും ഷാജുവിനെ മറക്കില്ല! അങ്ങിനെയെത്രയെത്ര കഥകളില്‍ ഹീറോ! ഈച്ചരന്‍ ഷാജു അന്നും എന്നും കൊടകരയിലെ പിള്ളേഴ്സുകള്‍ക്കിടയില്‍ ഒരു വികാരമായിരുന്നു.
അന്നവന്റെ അളിയന്‍ യമനിലാണ്. അവിടെ നിന്ന് കൊണ്ടുവന്ന റോത്ത്മാന്‍സ് റോയത്സ് എന്ന ഒരിനം മുന്തിയ തരം, നീട്ടം കൂടിയ സിഗരറ്റ് അവന്റെ കയ്യിലുണ്ട് എന്ന ഇന്‍ഫോര്‍മേഷനായിരുന്നു, പൂരത്തിന് പോകാന്‍ അവനെ ക്വോളിഫൈ ചെയ്യിച്ചത്.
അമ്പലപ്പറമ്പിന്റെ പിറകിലെ മാവിന്റെ മറയിലായിരുന്നു അന്ന് വലിത്താവളം. റോത്തമാന്‍സ് റോയത്സിന് റെയ്നോള്‍ഡ് പെന്നിന്റെ നീളമാണ്. “സ്ഥിരമായി വലിച്ചാല്‍ ചുണ്ട് മലന്ന് പോകുമോ?” എന്ന് പോലും സംശയം തോന്നിപ്പോകും. ഒരു തീപ്പെട്ടിപടത്തിന്റെ കൂടെ കരുതിയ നാലുകൊള്ളിയും ലക്ഷ്യം കാണാതെ വന്ന് തീയന്വേഷിക്കുമ്പോഴാണ് അടുത്തൊരു പറമ്പില്‍ നേര്‍ത്ത പുക കാണുന്നത്.
‘ഡാ നിന്നെ ഈ ഭാഗത്താരും അറിയാത്തതല്ലേ? നിന്നെ കണ്ടാലും വിഷയല്ല. ഒന്ന് കത്തിച്ചോണ്ട് വാടാ’ എന്ന പൊതു അഭിപ്രായം കണക്കിലെടുത്ത് ഷാജു തന്നെ, സിഗരറ്റ് കത്തിച്ചോണ്ട് വരാന്‍ നിയുക്തനായി.
ഷാജു പോയി ഒരു രണ്ട് മിനിറ്റായിക്കാണും, പോയോടത്തുന്ന് ഭയങ്കര ബഹളം!!
നോക്കുമ്പോള്‍, കുറച്ചപ്പുറത്തായി ...ഷാജു വേലി വട്ടം ചാടി ഓടുന്നു!!!
ഉദ്ദ്വോഗത്തിന്റെ നിമിഷങ്ങള്‍. എന്താ സംഭവിച്ചതെന്ന് ഒരു ക്ലൂവുമില്ല.
“അവന്‍ ഇനി അവിടെ വല്ല കുളിമുറിയിലും ഒളിച്ച് നോക്കിയോ?? വല്ലവരേം വല്ലതും...“ ആകെ ടെന്‍ഷന്‍!
പതുക്കെ പറമ്പിലേക്ക് നോക്കുമ്പോള്‍ വീട്ടുകാര്‍; ചേര പാമ്പിനെ കണ്ട നാടന്‍ കോഴികളെപ്പോലെ തലയും ഉയര്‍ത്തി നില്‍ക്കുന്നു!
“ചെറ്റത്തരം! ഇവന്റൊക്കെ കയ്യും കാലും തല്ലിയൊടിച്ചാ വിടണം. ശവി!”
“ആ... അപ്പോള്‍ പെണ്ണ് കേസു തന്നെ!” ഞങ്ങള്‍ തമ്മില്‍ തലയാട്ടി ഉറപ്പിച്ചു.
സംഗതി എന്താണെന്നൊന്നറിയാന്‍, ഒന്നന്വേഷിച്ചേക്കാം എന്ന ചിന്ത അതോടെ മാറി. ഒളിഞ്ഞ് നോട്ടം അന്വേഷിക്കാന്‍ പോയാല്‍ നമ്മുടെ സമയം നല്ലതാണെങ്കില്‍...ചിലപ്പോള്‍ ഷര്‍ട്ടിന്റെ നിറം സെയിമാണെന്നോ ഒരേ ഉയരമാണേന്നോ മറ്റോ പറഞ്ഞ് നമ്മള്‍ പ്രതിയായിപ്പോകും. അതുകൊണ്ട് ഒന്നുമറിയാത്ത പോലെ നിന്ന് പതുക്ക് തെറിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു അറുപത് വയസ്സ് ലുക്കുള്ള ഒരാള്‍ വേലിക്കരികിലേക്ക് വന്നു.
“ഞങ്ങള്‍ വേറേ ടീം“ എന്ന ഭാവേനെ നിന്ന ഞങ്ങളോട് ആള്‍ പറഞ്ഞു.
“നിങ്ങളറിയുമോ ഇപ്പത്തന്നെ ഈ പറമ്പിലേക്ക് ചാടിയവനെ?“
“ഏയ്.... ഞങ്ങള് കണ്ടില്ല!” എന്ന മറുപടി കേട്ട്, ആള്‍ പറഞ്ഞു:
“വെള്ളമുണ്ടുടുത്ത് ആരാ ഈനേരത്ത് പറമ്പില്‍ കൂടെ നടക്കുന്നേന്ന് ഓര്‍ത്ത് നോക്കുമ്പോള്‍ ഒരു മഹാപാപി എന്റെ അച്ഛനെ ദഹിപ്പിച്ച ചിതയില്‍ നിന്ന് ഒരു കൊള്ളിയെടുത്ത് സിഗരറ്റ് കത്തിക്കുന്നു. ഇത്രക്കും വകതിരിവില്ലാത്തവരുണ്ടോ? വൃത്തികെട്ടവന്‍!”
കേട്ടവശം പുറത്ത് ചാടിപ്പോയ ചിരി ഒരുവിധം അടക്കി “ശോ! ആരായാലും അവനെ വെറുതെ വിടരുത്...“ എന്ന് പറഞ്ഞ് ഞങ്ങള്‍ വേഗം സംഭവസ്ഥലത്തു നിന്ന് സ്കൂട്ടായി.
അപ്പോള്‍, ചവര്‍ കൂട്ടിയിട്ട് കത്തിച്ച പുകയായിരുന്നില്ലത്. തലേന്ന് രാവിലെ മുതല്‍ കത്തി അവസാന സ്റ്റേജിലെത്തിയ ഒരു ചിതയായിരുന്നത്. മഹാപാപി. കൊടും പാപി.
സൌന്ദര്യമത്സരം കാണാനും നാടകത്തിനും നില്‍ക്കാതെ അന്നവിടെ നിന്ന് മുങ്ങിയ ഷാജുവിനോട് പിറ്റേന്ന്; “ചവര്‍ കത്തിക്കണതും ആളെ ദഹിപ്പിക്കണതും കണ്ടാല്‍ തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ ഉണ്ണീ നിനക്ക്?” എന്ന ചോദ്യത്തിന് മറുപടിയായി ആ കൊടുംപാപി ഇപ്രകാരം പ്രതിവചിച്ചു,
“ഞാനും വിചാരിച്ചൂട്ടാ.. ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..ന്ന്!“
Saturday, August 16, 2008
Sunday, May 11, 2008
ബ്ലാങ്കറ്റ്
സര്‍ഫറാസിനെ ഞാനാദ്യമായി കാണുന്നത്, ജെബലലിയിലെ എട്ടാം നമ്പര്‍ റൌണ്ട് അബൌട്ടിന്റെ സമീപത്തുള്ള കാന വട്ടം ചാടിക്കടന്നപ്പോഴാണ്. ഒരു ശനിയാഴ്ച കാലത്ത്.
നെഞ്ചുവിരിച്ച് പിടിച്ച് ഇമ്രാന്‍ ഖാനെപ്പോലെ ഒരു ഉരു. അപ്പര്‍ പീസ് ഉടുപുടവയില്‍, മാച്ചിങ്ങ് ചൊകചൊകപ്പന്‍ വരയന്‍ ടൈ. അഴകാന സമൂസക്കെട്ടോടെ!
‘ദൈവമേ.. ഇവനൊരു സ്‌ത്രീലമ്പടനോ കള്ളനോ കൊലപാതകിയോ മിനിമം കുടുംബത്തേക്ക് ഉപകാരമില്ലാത്തവനോ ആവണേ!‘ എന്ന് ഏതൊരു ശരാശരി മലയാളിയും യുവാവും പ്രാര്‍ത്ഥിച്ചുപോകുന്ന ലുക്ക്.
ബ്ലൂ ഷെഡ് വെയര്‍ഹൌസുകളില്‍ ബി.സി. 4 ലൈനില്‍ , വടക്ക് നിന്ന് തെക്കോട്ട് അന്ന് ആദ്യത്തെ കമ്പനി, എസര്‍ കമ്പ്യൂട്ടേഴ്സ് ആയിരുന്നു. പിന്നെ കോഡ് സ്ട്രാപ്പ്. അതുകഴിഞ്ഞാല്‍ ലാന്റ് റോവറില്‍ വരുന്ന ഒരു അമ്മാമ്മ മദാമ്മയുടെ ഓഫീസ്, പിന്നെ രണ്ടെണ്ണം കൂടെ കഴിഞ്ഞാല്‍ എന്റെ കമ്പനി!
കാഴ്ചക്ക് ലുക്കുള്ള ഈ അപരിചിത മുന്‍പേഗമി, ഈ ലൈനില്‍ ഏതെങ്കിലുമൊരു കമ്പനിയിലെ എക്കൌണ്ടോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറോ ആയിരിക്കും! ഞാനൂഹിച്ചു. “പക്ഷെ... ഏതായിരിക്കും കമ്പനി ??“
“കല്ലി വല്ലി.. എവിടെയെങ്കിലുമാവട്ടെ!“ ഞാന്‍ ആ കളചിന്തയെ പറിച്ചെടുത്തു.
വെക്കേഷന് നാട്ടില്‍ പോയിട്ട് ഓഫീസിലേക്ക് ആദ്യമായി വരുന്നവരവായിരുന്നന്ന്. ടി.വി.യില്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കേ, അമ്മ, മുളക് പൊടിപ്പിക്കാന്‍ പറഞ്ഞ് വിടുമ്പോഴുള്ള മാനസികാവസ്ഥയിലാണ് വരവ്.
വീട്ടില്‍ നിന്നും ഇറങ്ങുന്നതിലും കടുത്ത സങ്കടമാണ്, ദുബായില്‍ നിന്ന് ജെബല്‍ അലിയിലേക്കുള്ള ബസില്‍ കയറിയിരിക്കുമ്പോള്‍ . വല്ലാതെയങ്ങ് ഒറ്റപ്പെട്ടുപോകും. മനസ്സിനെ ഉത്സവപ്പറമ്പില്‍ നിന്ന് ആള്‍ട്ട്+ടാബ് അടിച്ച് ശവപ്പറമ്പിലേക്ക് സ്വിച്ച് ചെയ്ത അവസ്ഥ.
സംഗതി, ദുബായ് വച്ച് നോക്കിയാല്‍ കൊടകര ഒരു പൊട്ട കിണറും ഞാനതിലെ ഒരു മാക്കാന്‍ തവളയുമാണ്. പക്ഷെ, നമ്മളെ പരിചയമുള്ള, സഹ മാക്കാന്‍/മാക്കാച്ചിമാരെ കണ്ടും മിണ്ടിയും തോണ്ടിയും ഓര്‍മ്മവച്ച കാലം മുതല്‍ പരിചിതമായ ആ പൊട്ടക്കിണറിന്റെ തണലിലും തണുപ്പിലും സുരക്ഷിതത്വത്തിലും അര്‍മ്മാദിച്ച് ജീവിക്കുന്നതിന്റെ ആ ഒരു രസം, അതിനി എത്തറ ഹൈട്ടെക്കായാലും മെട്രോപോളിയനായാലും, ഒരു മനുഷ്യ കുഞ്ഞ് നേം അറിയാത്തൊരു നാട്ടില്‍, മാക്കാന്റെ മനസ്സുമായി ജീവിക്കുന്ന എനിക്കെവിടുന്ന് കിട്ടാന്‍ ??
സര്‍ഫറാസ്, കടും വെട്ട് മദാമ്മയുടെ കമ്പനിപ്പടി ക്രോസ് ചെയ്തപ്പോഴാണ് എനിക്ക് അതുവരെ തോന്നാഞ്ഞ ഒരു റ്റെന്‍ഷന്‍ വന്നത്.
“പാമ്പുകടിക്കാന്‍ ഇനി ഇവന്‍ നമ്മുടെ കമ്പനിയിലേക്കെങ്ങാനുമായിരിക്കുമോ?“
“എന്റെ പോസ്റ്റില്‍, പണി മര്യാദക്കറിയുന്നവരെ വല്ലവരേം പിടിച്ച് വച്ചോ??“
നാട്ടില്‍ പോയതിന്റെ തലേ ആഴ്ച, റഷ്യയിലേക്ക് അയച്ച ഒരു ടി.ടി., അക്കൌണ്ട് നമ്പറില്‍ ഒരു ഡിജിറ്റ് മാറിപ്പോയെന്ന നിസാര കാരണത്താല്‍, ‘ഇല്ലത്തൂന്നിറങ്ങേം ചെയ്തു. അമ്മാത്തോട്ടേത്ത്യേമില്ല’ എന്ന റോളിലായി ഷിപ്പ്‌മെന്റ് ഹോള്‍ഡ് ആയതിന് ശേഷം മൊയലാളിക്ക് എന്നോട് ഭയങ്കര വാത്സല്യമായിരുന്നേയ്.
എന്റെ ഹൃദയമിടിപ്പിന്റെ സ്പീഡ് കുത്തനെയുയര്‍ത്തിക്കൊണ്ട്, ഞാന്‍ പ്രതീക്ഷിച്ച പോലെ, അങ്ങിനെ അവസാനം സര്‍ഫറാസ് നെഞ്ചുവിരിച്ചുപിടിച്ച്, എന്റെ കമ്പനിയിലേക്ക് കയറി. ഒരു പത്തു മീറ്റര്‍ പിറകില്‍, ‘ഈശ്വരാ...’ എന്ന് വിളിച്ച് ഞാനും.
മെയിന്‍ ഡോര്‍ തുറന്ന് ഞാന്‍ അകത്ത് കയറിയ വശം, എന്റെ ശ്വാസം പകുതി ഓക്കെയായി. ഭാഗ്യം, അവന്‍ നമ്മുടെ സീറ്റിലല്ല ഇരിക്കുന്നത്.
‘ഗുഡ് മോണിങ്ങ്’ പറഞ്ഞ് എന്റെ സീറ്റിലിരുന്ന പാടെ, സര്‍ഫറാസ് എണീറ്റ് എന്റെ അടുത്തുവന്ന്, സ്വയം പരിചയപ്പെടുത്തി പറഞ്ഞു.
“ഞാന്‍ സര്‍ഫറാസ്. പുതിയതായി വന്ന ഓഫീസ് ബോയ് ആണ്. ഇവിടെ, ചായ വേണോ അതോ കാപ്പിയോ?“
“അതു ശരി. അപ്പോ ടയ്യും കോപ്പും കെട്ടി, മനുഷ്യനെ പേടിപ്പിക്കാന്‍ നടക്കുകയാണല്ലേ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് ഞാൻ പറഞ്ഞു:
‘നല്ല കടുപ്പത്തിൽ ഒരു ചായ. പഞ്ചസാര രണ്ട് സ്പൂൺ ഇട്ടേര്!’
തല്‍ക്കാലികമായി സര്‍ഫറാസിനെ എന്റെ റൂമിലാക്കിയപ്പോള്‍, സര്‍ഫറാസ് എന്നൊരു പാക്കിസ്ഥാനിയെ എനിക്ക് ഓഫീസിലും അക്കോമഡേഷനിലും അസിസ്റ്റന്റായി കിട്ടുകയായിരുന്നു.
റൂമില്‍ വച്ച് അവനെനിക്ക് ‘അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി മുബറക്കാത്തുഹു’ എന്ന് പറയാന്‍ പഠിപ്പിച്ചു തന്നു. പകരം, ഞാനവന് ‘പള്ളിക്കെട്ട് ശബരിമലക്ക്’ എന്ന അയ്യപ്പഭക്തിഗാനം പഠിപ്പിച്ചുകൊടുത്തു. നമുക്കൊന്നും വെറുതെ വേണ്ട!
ലൈഫില്‍ ഇന്നേവരെ പല്ലുതേക്കാത്തതുകൊണ്ട്, കൊള്ളിപ്പുഴുക്ക് തിന്നിട്ട് വായകഴുകാത്ത പോലെയുള്ള ദന്തകാന്തിയാണെന്നതൊഴിച്ചാല്‍ സര്‍ഫറാസിനെ എനിക്കിഷ്ടമായിരുന്നു.
ഹവ്വെവര്‍, വെയര്‍ ഹൌസിലെ ഫോര്‍ക്ക് ലിഫ്റ്റ് എടുത്തോണ്ട് പോയി ചുമരിലിടിച്ചതും, സൂപ്പര്‍വൈസറെ കമ്പിപ്പാരക്ക് അടിക്കാന്‍ പോയതുമെല്ലാം സര്‍ഫറാസിന് കമ്പനിയില്‍ നിന്ന് പുറത്തേക്ക് വഴിയൊരുക്കി.
അവന്റെ വിസ ക്യാന്‍സല്‍ ചെയ്തിട്ടും, മറ്റൊരു ജോലി കിട്ടും വരെ എന്റെ കൂടെ തന്നെ താമസിപ്പിച്ചത് എന്റെ സ്പെഷല്‍ റിക്വസ്റ്റിന്റെ പുറത്തായിരുന്നു, മാനേജര്‍ക്ക് യാതൊരു താല്പര്യമില്ലാതിരുന്നിട്ടും!
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ റൂമില്‍ ചെല്ലുമ്പോള്‍, റൂം ശൂന്യം. സര്‍ഫറാസുമില്ല, അവന്റെ പെട്ടിയുമില്ല, കുടുക്കയുമില്ല.
എന്നാലും എന്നോടൊരു വാക്ക് പറയാതെ പോയത് കഷ്ടമായല്ലോ... എന്നോര്‍ത്ത് ‘കൂടെ വേറെ വല്ലതും പോയോ?’ എന്ന് നോക്കുമ്പോഴാണത് ശ്രദ്ധിച്ചത്.
അവന്റെ കിടക്കയില്‍ , ബ്ലാങ്കറ്റ് കാണാനില്ല! കമ്പനി വക. പുതുപുത്തന്‍!
‘അപ്പോള്‍ അതാണ് ഗഡി പറയാതെ മുങ്ങിയത്. ങും.. ചീപ്പായിപ്പോയി!‘. എന്നും തോന്നി.
പിറ്റേന്ന് ഓഫീസില്‍ ചെന്ന്, അബ്സ്കോണ്ടിങ്ങ് ഓഫ് ബ്ലാങ്കറ്റിനെ ക്കുറിച്ച് ബോസിനോട് പറഞ്ഞപ്പോള്‍ , ആള്‍, ‘ഐ റ്റോള്‍ഡ് യു. ഐ റ്റോള്‍ഡ് യു.. (2) ഇറ്റ്സ് യുവര്‍ മിസ്‌റ്റേക്ക്’ എന്ന് പലവുരു പറയുകയും,
എനങ്ങാതിരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു എന്ന് പറയും പോലെ, അങ്ങിനെ അവന്റെ ബ്ലാങ്കറ്റ് തിരിച്ചുവാങ്ങല്‍ നമ്മുടെ ഉത്തരവാദിത്വമായി മാറി.
സംഗതി രാവ് പകല്‍ കൊണ്ടുപിടിച്ച വര്‍ത്താനമായിരുന്നു എങ്കിലും, സര്‍ഫറാസുമായി ആകെയുള്ള ബന്ധം അവന്റെ ചേട്ടന്റെ നമ്പറാണ്. അന്നേ ദിവസം ഞാന്‍ പലതവണ ചേട്ടനെ വിളിച്ചു. പക്ഷെ, ആള്‍ എടുക്കുന്നില്ല.
രണ്ടു പകലും രണ്ടു രാത്രിയും അങ്ങിനെ ഞാന്‍ സര്‍ഫറാസിനെ വെറുത്തു. എങ്കിലും അവന്റെ ചേട്ടന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി അറിയാവുന്നതുകൊണ്ട് അവിടെ പോയി ചോദിക്കാമെന്നും കരുതി സമാധാനിച്ചു.
പിറ്റേദിവസം രാവിലെ ഒരു പത്തുമണിയായിക്കാണും. ഓഫീസിലേക്ക് സര്‍ഫറാസിന്റെ ഒരു കോള്‍.
അവന്റെ സ്ഥിരം നമ്പറുകളായ ഒരുപാട് ഉപചാര ചോദ്യോത്തരങ്ങള്‍ക്ക് ശേഷം, കമ്പനിയില്‍ എന്നെ മാത്രം അതീവ സ്‌നേഹത്തോടെ വിളിക്കുന്ന ‘പായിന്‍’ ചേര്‍ത്തെന്റെ പേര്‍ വിളിച്ച്, എന്നോട് ചോദിച്ചു. “ഷബീര്‍ ബായിയെ ഒന്ന് വേണം. കിട്ടുമോ?“
ഉപചാരഘോഷയാത്ര കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് കടക്കാമെന്ന് മനസ്സിലായ ഞാന്‍ പറഞ്ഞു.
‘ഷബീറിനെ നമുക്ക് സംഘടിപ്പിക്കാം. പക്ഷെ, അതിനു മുന്‍പ് ഒരു കാര്യം ചോദിക്കട്ടേ. റൂമില്‍ നിന്ന് ആരോട് ചോദിച്ചിട്ടാ ആ ബ്ലാങ്കറ്റ് എടുത്തത്??’
അതിനവന്റെ മറുപടി കേട്ട് ശരിക്കുമെന്റെ കണ്ട്രോള്‍ പോയി. ചിത്രം സിനിമയില്‍ നെടുമുടി വേണു “ഏതഞ്ഞൂറ്“ എന്ന് ചോദിക്കുമ്പോലെ ഒരു ചോദ്യം.
“ഏത് ബ്ലാങ്കറ്റ്?“
“നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയ ബ്ലാങ്കറ്റ്!!“ എന്നായിരുന്നു മനസ്സില്‍ നിന്ന് പുറപ്പെട്ട ഉത്തരം. പക്ഷെ, വായിലെത്തിയപ്പോഴേക്കും ഞാനത് ‘നീ ഉപയോഗിച്ചിരുന്ന ആ നീല കളറിലുള്ള ബ്ലാങ്കറ്റ്!‘ എന്നാക്കി പറഞ്ഞു. വെറുതേ ഒരു നിസാര ബ്ലാങ്കറ്റിന്റെ കേസിന്... എന്തിനാ.... അവന്റെ കയ്യീന്ന് അടികൊണ്ട്..?
“ദൈവത്താനെ ഞാന്‍ ഒരു ബ്ലാങ്കറ്റും എടുത്തിട്ടില്ല!“ എന്ന ദൈന്യതയോടെയുള്ള അവന്റെ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യം നൂറ് ഡിഗ്രി കവിയുകയും, ‘എന്നാ ഒന്ന് ഹോള്‍ഡ് ചെയ്യ്’ എന്ന് പറഞ്ഞ് ഫോണ്‍ മാനേജര്‍ക്ക് കൊടുത്ത്,
‘സര്‍, സര്‍ഫറാസ് ലൈനിലുണ്ട്. അവനിപ്പോള്‍ പറയുന്നു, അവന്‍ ജീവിതത്തില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കുകയോ, ആ പേര്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്ന്. സാറിന് വേണമെങ്കില്‍ ചോദിക്കാം. മിടുക്കുണ്ടെങ്കില്‍ വാങ്ങിച്ചെടുക്കാം’
പിന്നീട്, ബോസിന്റെ വക ഷൌട്ട് നാടകം തന്നെ ഓഫീസില്‍ നടന്നു. സര്‍ഫറാസിന് ഇങ്ങേര്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായിക്കാണാന്‍ വഴിയില്ല (എനിക്കും!) എങ്കിലും ബ്ലഡി ഫൂള്‍, തീഫ്.. എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ മനസ്സിലാവാത്തെ.
“ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആ ബ്ലാങ്കറ്റ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍, ഇവിടെ വെയര്‍ ഹൌസില്‍ നിന്നും മിസ്സിങ്ങായ ഒരു പാലറ്റ് ബെയറിങ്ങുള്‍പ്പെടെ, എന്റെ ഒരു ജോഡി ഷൂ ഉള്‍പ്പെടെ എല്ലാ സാധനവും നീ എടുത്തതാണെന്ന് കാണിച്ച് പോലീസില്‍ കംബ്ലെയ്ന്റ് ചെയ്യും’ എന്ന് ഉറക്കെ പറഞ്ഞ്, ഫോണ്‍ കട്ട് ചെയ്തു.
“കള്ളന്‍! ഞാന്‍ വേണമെങ്കില്‍ കാശ് കത്തിച്ച് കളയും. പക്ഷെ, ചീറ്റിങ്ങ് സഹിക്കിക്കില്ല.‘ എന്ന് ആത്മഗതിച്ച് ആള്‍ സീറ്റില്‍ നിന്നെണീറ്റ് പോയി.
അങ്ങിനെ അഞ്ചുപത്ത് നിമിഷത്തെ സ്‌ഫോടനാത്മക സീനുകള്‍ക്ക് ശേഷം, രംഗം ശാന്തമായി. എന്റെ റ്റെന്‍ഷനും മാറി.
പിറ്റേന്ന് സൂര്യന്‍ സ്വച്ഛസുന്ദരമാം ജബലലി ബ്ലൂഷെഡ് വെയര്‍ഹൌസുകള്‍ക്ക് മീതെ ഏസ് യൂഷ്വല്‍ അറബിയില്‍ ഗുഡ്‌മോണിങ്ങ് പറഞ്ഞ് ഉദിച്ചുപൊന്തി.
ഓഫീസില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പി.ആര്‍. ഓ. ഷബീര്‍ എന്നെയും നോക്കി ഡോറില്‍ നില്‍ക്കുന്നു. അടുത്തെത്തിയ വശം അവന്‍ പറഞ്ഞു..
‘ദുഷ്ടാ... നീ എന്നാലും എന്റെ അളിയനോട് ഇത്രേം വേണ്ടിയിരുന്നില്ല!‘
“അര്‍ഷദ് ബായിയോട് ഞാനെന്തു ചെയ്തു?“ എന്ന ചോദ്യത്തിന് മറുപടിയായി, ഇന്നസെന്റ് ടോണില്‍ ഷബീര്‍ പറഞ്ഞു.
‘ഇന്നലെ, ഫോണ്‍ ചെയ്തത്..., എന്റെ അളിയന്‍ അര്‍ഷദായിരുന്നൂ! “
* * *
സംഭവം നടന്നിട്ട് കൊല്ലം പതിമൂന്ന് പിന്നിട്ടു. ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍... ഷബീറീന്റെ അച്ഛന്‍ മരിച്ചു, അനിയന്റെ കല്യാണം കഴിഞ്ഞു. പെങ്ങള്‍ ഒളിച്ചോടി, പക്ഷെ... അര്‍ഷദ് ബായ് ഒരിക്കല്‍ പോലും.... ങേ..ഹെ!! എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല.
നെഞ്ചുവിരിച്ച് പിടിച്ച് ഇമ്രാന്‍ ഖാനെപ്പോലെ ഒരു ഉരു. അപ്പര്‍ പീസ് ഉടുപുടവയില്‍, മാച്ചിങ്ങ് ചൊകചൊകപ്പന്‍ വരയന്‍ ടൈ. അഴകാന സമൂസക്കെട്ടോടെ!
‘ദൈവമേ.. ഇവനൊരു സ്‌ത്രീലമ്പടനോ കള്ളനോ കൊലപാതകിയോ മിനിമം കുടുംബത്തേക്ക് ഉപകാരമില്ലാത്തവനോ ആവണേ!‘ എന്ന് ഏതൊരു ശരാശരി മലയാളിയും യുവാവും പ്രാര്‍ത്ഥിച്ചുപോകുന്ന ലുക്ക്.
ബ്ലൂ ഷെഡ് വെയര്‍ഹൌസുകളില്‍ ബി.സി. 4 ലൈനില്‍ , വടക്ക് നിന്ന് തെക്കോട്ട് അന്ന് ആദ്യത്തെ കമ്പനി, എസര്‍ കമ്പ്യൂട്ടേഴ്സ് ആയിരുന്നു. പിന്നെ കോഡ് സ്ട്രാപ്പ്. അതുകഴിഞ്ഞാല്‍ ലാന്റ് റോവറില്‍ വരുന്ന ഒരു അമ്മാമ്മ മദാമ്മയുടെ ഓഫീസ്, പിന്നെ രണ്ടെണ്ണം കൂടെ കഴിഞ്ഞാല്‍ എന്റെ കമ്പനി!
കാഴ്ചക്ക് ലുക്കുള്ള ഈ അപരിചിത മുന്‍പേഗമി, ഈ ലൈനില്‍ ഏതെങ്കിലുമൊരു കമ്പനിയിലെ എക്കൌണ്ടോ കമ്പ്യൂട്ടര്‍ പ്രോഗ്രാമറോ ആയിരിക്കും! ഞാനൂഹിച്ചു. “പക്ഷെ... ഏതായിരിക്കും കമ്പനി ??“
“കല്ലി വല്ലി.. എവിടെയെങ്കിലുമാവട്ടെ!“ ഞാന്‍ ആ കളചിന്തയെ പറിച്ചെടുത്തു.
വെക്കേഷന് നാട്ടില്‍ പോയിട്ട് ഓഫീസിലേക്ക് ആദ്യമായി വരുന്നവരവായിരുന്നന്ന്. ടി.വി.യില്‍ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കേ, അമ്മ, മുളക് പൊടിപ്പിക്കാന്‍ പറഞ്ഞ് വിടുമ്പോഴുള്ള മാനസികാവസ്ഥയിലാണ് വരവ്.
വീട്ടില്‍ നിന്നും ഇറങ്ങുന്നതിലും കടുത്ത സങ്കടമാണ്, ദുബായില്‍ നിന്ന് ജെബല്‍ അലിയിലേക്കുള്ള ബസില്‍ കയറിയിരിക്കുമ്പോള്‍ . വല്ലാതെയങ്ങ് ഒറ്റപ്പെട്ടുപോകും. മനസ്സിനെ ഉത്സവപ്പറമ്പില്‍ നിന്ന് ആള്‍ട്ട്+ടാബ് അടിച്ച് ശവപ്പറമ്പിലേക്ക് സ്വിച്ച് ചെയ്ത അവസ്ഥ.
സംഗതി, ദുബായ് വച്ച് നോക്കിയാല്‍ കൊടകര ഒരു പൊട്ട കിണറും ഞാനതിലെ ഒരു മാക്കാന്‍ തവളയുമാണ്. പക്ഷെ, നമ്മളെ പരിചയമുള്ള, സഹ മാക്കാന്‍/മാക്കാച്ചിമാരെ കണ്ടും മിണ്ടിയും തോണ്ടിയും ഓര്‍മ്മവച്ച കാലം മുതല്‍ പരിചിതമായ ആ പൊട്ടക്കിണറിന്റെ തണലിലും തണുപ്പിലും സുരക്ഷിതത്വത്തിലും അര്‍മ്മാദിച്ച് ജീവിക്കുന്നതിന്റെ ആ ഒരു രസം, അതിനി എത്തറ ഹൈട്ടെക്കായാലും മെട്രോപോളിയനായാലും, ഒരു മനുഷ്യ കുഞ്ഞ് നേം അറിയാത്തൊരു നാട്ടില്‍, മാക്കാന്റെ മനസ്സുമായി ജീവിക്കുന്ന എനിക്കെവിടുന്ന് കിട്ടാന്‍ ??
സര്‍ഫറാസ്, കടും വെട്ട് മദാമ്മയുടെ കമ്പനിപ്പടി ക്രോസ് ചെയ്തപ്പോഴാണ് എനിക്ക് അതുവരെ തോന്നാഞ്ഞ ഒരു റ്റെന്‍ഷന്‍ വന്നത്.
“പാമ്പുകടിക്കാന്‍ ഇനി ഇവന്‍ നമ്മുടെ കമ്പനിയിലേക്കെങ്ങാനുമായിരിക്കുമോ?“
“എന്റെ പോസ്റ്റില്‍, പണി മര്യാദക്കറിയുന്നവരെ വല്ലവരേം പിടിച്ച് വച്ചോ??“
നാട്ടില്‍ പോയതിന്റെ തലേ ആഴ്ച, റഷ്യയിലേക്ക് അയച്ച ഒരു ടി.ടി., അക്കൌണ്ട് നമ്പറില്‍ ഒരു ഡിജിറ്റ് മാറിപ്പോയെന്ന നിസാര കാരണത്താല്‍, ‘ഇല്ലത്തൂന്നിറങ്ങേം ചെയ്തു. അമ്മാത്തോട്ടേത്ത്യേമില്ല’ എന്ന റോളിലായി ഷിപ്പ്‌മെന്റ് ഹോള്‍ഡ് ആയതിന് ശേഷം മൊയലാളിക്ക് എന്നോട് ഭയങ്കര വാത്സല്യമായിരുന്നേയ്.
എന്റെ ഹൃദയമിടിപ്പിന്റെ സ്പീഡ് കുത്തനെയുയര്‍ത്തിക്കൊണ്ട്, ഞാന്‍ പ്രതീക്ഷിച്ച പോലെ, അങ്ങിനെ അവസാനം സര്‍ഫറാസ് നെഞ്ചുവിരിച്ചുപിടിച്ച്, എന്റെ കമ്പനിയിലേക്ക് കയറി. ഒരു പത്തു മീറ്റര്‍ പിറകില്‍, ‘ഈശ്വരാ...’ എന്ന് വിളിച്ച് ഞാനും.
മെയിന്‍ ഡോര്‍ തുറന്ന് ഞാന്‍ അകത്ത് കയറിയ വശം, എന്റെ ശ്വാസം പകുതി ഓക്കെയായി. ഭാഗ്യം, അവന്‍ നമ്മുടെ സീറ്റിലല്ല ഇരിക്കുന്നത്.
‘ഗുഡ് മോണിങ്ങ്’ പറഞ്ഞ് എന്റെ സീറ്റിലിരുന്ന പാടെ, സര്‍ഫറാസ് എണീറ്റ് എന്റെ അടുത്തുവന്ന്, സ്വയം പരിചയപ്പെടുത്തി പറഞ്ഞു.
“ഞാന്‍ സര്‍ഫറാസ്. പുതിയതായി വന്ന ഓഫീസ് ബോയ് ആണ്. ഇവിടെ, ചായ വേണോ അതോ കാപ്പിയോ?“
“അതു ശരി. അപ്പോ ടയ്യും കോപ്പും കെട്ടി, മനുഷ്യനെ പേടിപ്പിക്കാന്‍ നടക്കുകയാണല്ലേ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് ഞാൻ പറഞ്ഞു:
‘നല്ല കടുപ്പത്തിൽ ഒരു ചായ. പഞ്ചസാര രണ്ട് സ്പൂൺ ഇട്ടേര്!’
തല്‍ക്കാലികമായി സര്‍ഫറാസിനെ എന്റെ റൂമിലാക്കിയപ്പോള്‍, സര്‍ഫറാസ് എന്നൊരു പാക്കിസ്ഥാനിയെ എനിക്ക് ഓഫീസിലും അക്കോമഡേഷനിലും അസിസ്റ്റന്റായി കിട്ടുകയായിരുന്നു.
റൂമില്‍ വച്ച് അവനെനിക്ക് ‘അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി മുബറക്കാത്തുഹു’ എന്ന് പറയാന്‍ പഠിപ്പിച്ചു തന്നു. പകരം, ഞാനവന് ‘പള്ളിക്കെട്ട് ശബരിമലക്ക്’ എന്ന അയ്യപ്പഭക്തിഗാനം പഠിപ്പിച്ചുകൊടുത്തു. നമുക്കൊന്നും വെറുതെ വേണ്ട!
ലൈഫില്‍ ഇന്നേവരെ പല്ലുതേക്കാത്തതുകൊണ്ട്, കൊള്ളിപ്പുഴുക്ക് തിന്നിട്ട് വായകഴുകാത്ത പോലെയുള്ള ദന്തകാന്തിയാണെന്നതൊഴിച്ചാല്‍ സര്‍ഫറാസിനെ എനിക്കിഷ്ടമായിരുന്നു.
ഹവ്വെവര്‍, വെയര്‍ ഹൌസിലെ ഫോര്‍ക്ക് ലിഫ്റ്റ് എടുത്തോണ്ട് പോയി ചുമരിലിടിച്ചതും, സൂപ്പര്‍വൈസറെ കമ്പിപ്പാരക്ക് അടിക്കാന്‍ പോയതുമെല്ലാം സര്‍ഫറാസിന് കമ്പനിയില്‍ നിന്ന് പുറത്തേക്ക് വഴിയൊരുക്കി.
അവന്റെ വിസ ക്യാന്‍സല്‍ ചെയ്തിട്ടും, മറ്റൊരു ജോലി കിട്ടും വരെ എന്റെ കൂടെ തന്നെ താമസിപ്പിച്ചത് എന്റെ സ്പെഷല്‍ റിക്വസ്റ്റിന്റെ പുറത്തായിരുന്നു, മാനേജര്‍ക്ക് യാതൊരു താല്പര്യമില്ലാതിരുന്നിട്ടും!
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാന്‍ റൂമില്‍ ചെല്ലുമ്പോള്‍, റൂം ശൂന്യം. സര്‍ഫറാസുമില്ല, അവന്റെ പെട്ടിയുമില്ല, കുടുക്കയുമില്ല.
എന്നാലും എന്നോടൊരു വാക്ക് പറയാതെ പോയത് കഷ്ടമായല്ലോ... എന്നോര്‍ത്ത് ‘കൂടെ വേറെ വല്ലതും പോയോ?’ എന്ന് നോക്കുമ്പോഴാണത് ശ്രദ്ധിച്ചത്.
അവന്റെ കിടക്കയില്‍ , ബ്ലാങ്കറ്റ് കാണാനില്ല! കമ്പനി വക. പുതുപുത്തന്‍!
‘അപ്പോള്‍ അതാണ് ഗഡി പറയാതെ മുങ്ങിയത്. ങും.. ചീപ്പായിപ്പോയി!‘. എന്നും തോന്നി.
പിറ്റേന്ന് ഓഫീസില്‍ ചെന്ന്, അബ്സ്കോണ്ടിങ്ങ് ഓഫ് ബ്ലാങ്കറ്റിനെ ക്കുറിച്ച് ബോസിനോട് പറഞ്ഞപ്പോള്‍ , ആള്‍, ‘ഐ റ്റോള്‍ഡ് യു. ഐ റ്റോള്‍ഡ് യു.. (2) ഇറ്റ്സ് യുവര്‍ മിസ്‌റ്റേക്ക്’ എന്ന് പലവുരു പറയുകയും,
എനങ്ങാതിരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിച്ചു എന്ന് പറയും പോലെ, അങ്ങിനെ അവന്റെ ബ്ലാങ്കറ്റ് തിരിച്ചുവാങ്ങല്‍ നമ്മുടെ ഉത്തരവാദിത്വമായി മാറി.
സംഗതി രാവ് പകല്‍ കൊണ്ടുപിടിച്ച വര്‍ത്താനമായിരുന്നു എങ്കിലും, സര്‍ഫറാസുമായി ആകെയുള്ള ബന്ധം അവന്റെ ചേട്ടന്റെ നമ്പറാണ്. അന്നേ ദിവസം ഞാന്‍ പലതവണ ചേട്ടനെ വിളിച്ചു. പക്ഷെ, ആള്‍ എടുക്കുന്നില്ല.
രണ്ടു പകലും രണ്ടു രാത്രിയും അങ്ങിനെ ഞാന്‍ സര്‍ഫറാസിനെ വെറുത്തു. എങ്കിലും അവന്റെ ചേട്ടന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി അറിയാവുന്നതുകൊണ്ട് അവിടെ പോയി ചോദിക്കാമെന്നും കരുതി സമാധാനിച്ചു.
പിറ്റേദിവസം രാവിലെ ഒരു പത്തുമണിയായിക്കാണും. ഓഫീസിലേക്ക് സര്‍ഫറാസിന്റെ ഒരു കോള്‍.
അവന്റെ സ്ഥിരം നമ്പറുകളായ ഒരുപാട് ഉപചാര ചോദ്യോത്തരങ്ങള്‍ക്ക് ശേഷം, കമ്പനിയില്‍ എന്നെ മാത്രം അതീവ സ്‌നേഹത്തോടെ വിളിക്കുന്ന ‘പായിന്‍’ ചേര്‍ത്തെന്റെ പേര്‍ വിളിച്ച്, എന്നോട് ചോദിച്ചു. “ഷബീര്‍ ബായിയെ ഒന്ന് വേണം. കിട്ടുമോ?“
ഉപചാരഘോഷയാത്ര കഴിഞ്ഞു, ഇനി കാര്യത്തിലേക്ക് കടക്കാമെന്ന് മനസ്സിലായ ഞാന്‍ പറഞ്ഞു.
‘ഷബീറിനെ നമുക്ക് സംഘടിപ്പിക്കാം. പക്ഷെ, അതിനു മുന്‍പ് ഒരു കാര്യം ചോദിക്കട്ടേ. റൂമില്‍ നിന്ന് ആരോട് ചോദിച്ചിട്ടാ ആ ബ്ലാങ്കറ്റ് എടുത്തത്??’
അതിനവന്റെ മറുപടി കേട്ട് ശരിക്കുമെന്റെ കണ്ട്രോള്‍ പോയി. ചിത്രം സിനിമയില്‍ നെടുമുടി വേണു “ഏതഞ്ഞൂറ്“ എന്ന് ചോദിക്കുമ്പോലെ ഒരു ചോദ്യം.
“ഏത് ബ്ലാങ്കറ്റ്?“
“നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയ ബ്ലാങ്കറ്റ്!!“ എന്നായിരുന്നു മനസ്സില്‍ നിന്ന് പുറപ്പെട്ട ഉത്തരം. പക്ഷെ, വായിലെത്തിയപ്പോഴേക്കും ഞാനത് ‘നീ ഉപയോഗിച്ചിരുന്ന ആ നീല കളറിലുള്ള ബ്ലാങ്കറ്റ്!‘ എന്നാക്കി പറഞ്ഞു. വെറുതേ ഒരു നിസാര ബ്ലാങ്കറ്റിന്റെ കേസിന്... എന്തിനാ.... അവന്റെ കയ്യീന്ന് അടികൊണ്ട്..?
“ദൈവത്താനെ ഞാന്‍ ഒരു ബ്ലാങ്കറ്റും എടുത്തിട്ടില്ല!“ എന്ന ദൈന്യതയോടെയുള്ള അവന്റെ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യം നൂറ് ഡിഗ്രി കവിയുകയും, ‘എന്നാ ഒന്ന് ഹോള്‍ഡ് ചെയ്യ്’ എന്ന് പറഞ്ഞ് ഫോണ്‍ മാനേജര്‍ക്ക് കൊടുത്ത്,
‘സര്‍, സര്‍ഫറാസ് ലൈനിലുണ്ട്. അവനിപ്പോള്‍ പറയുന്നു, അവന്‍ ജീവിതത്തില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കുകയോ, ആ പേര്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്ന്. സാറിന് വേണമെങ്കില്‍ ചോദിക്കാം. മിടുക്കുണ്ടെങ്കില്‍ വാങ്ങിച്ചെടുക്കാം’
പിന്നീട്, ബോസിന്റെ വക ഷൌട്ട് നാടകം തന്നെ ഓഫീസില്‍ നടന്നു. സര്‍ഫറാസിന് ഇങ്ങേര്‍ പറഞ്ഞത് മുഴുവന്‍ മനസ്സിലായിക്കാണാന്‍ വഴിയില്ല (എനിക്കും!) എങ്കിലും ബ്ലഡി ഫൂള്‍, തീഫ്.. എന്നൊക്കെ കേട്ടാല്‍ ആര്‍ക്കാ മനസ്സിലാവാത്തെ.
“ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആ ബ്ലാങ്കറ്റ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍, ഇവിടെ വെയര്‍ ഹൌസില്‍ നിന്നും മിസ്സിങ്ങായ ഒരു പാലറ്റ് ബെയറിങ്ങുള്‍പ്പെടെ, എന്റെ ഒരു ജോഡി ഷൂ ഉള്‍പ്പെടെ എല്ലാ സാധനവും നീ എടുത്തതാണെന്ന് കാണിച്ച് പോലീസില്‍ കംബ്ലെയ്ന്റ് ചെയ്യും’ എന്ന് ഉറക്കെ പറഞ്ഞ്, ഫോണ്‍ കട്ട് ചെയ്തു.
“കള്ളന്‍! ഞാന്‍ വേണമെങ്കില്‍ കാശ് കത്തിച്ച് കളയും. പക്ഷെ, ചീറ്റിങ്ങ് സഹിക്കിക്കില്ല.‘ എന്ന് ആത്മഗതിച്ച് ആള്‍ സീറ്റില്‍ നിന്നെണീറ്റ് പോയി.
അങ്ങിനെ അഞ്ചുപത്ത് നിമിഷത്തെ സ്‌ഫോടനാത്മക സീനുകള്‍ക്ക് ശേഷം, രംഗം ശാന്തമായി. എന്റെ റ്റെന്‍ഷനും മാറി.
പിറ്റേന്ന് സൂര്യന്‍ സ്വച്ഛസുന്ദരമാം ജബലലി ബ്ലൂഷെഡ് വെയര്‍ഹൌസുകള്‍ക്ക് മീതെ ഏസ് യൂഷ്വല്‍ അറബിയില്‍ ഗുഡ്‌മോണിങ്ങ് പറഞ്ഞ് ഉദിച്ചുപൊന്തി.
ഓഫീസില്‍ എത്തുമ്പോള്‍ ഞങ്ങളുടെ പി.ആര്‍. ഓ. ഷബീര്‍ എന്നെയും നോക്കി ഡോറില്‍ നില്‍ക്കുന്നു. അടുത്തെത്തിയ വശം അവന്‍ പറഞ്ഞു..
‘ദുഷ്ടാ... നീ എന്നാലും എന്റെ അളിയനോട് ഇത്രേം വേണ്ടിയിരുന്നില്ല!‘
“അര്‍ഷദ് ബായിയോട് ഞാനെന്തു ചെയ്തു?“ എന്ന ചോദ്യത്തിന് മറുപടിയായി, ഇന്നസെന്റ് ടോണില്‍ ഷബീര്‍ പറഞ്ഞു.
‘ഇന്നലെ, ഫോണ്‍ ചെയ്തത്..., എന്റെ അളിയന്‍ അര്‍ഷദായിരുന്നൂ! “
* * *
സംഭവം നടന്നിട്ട് കൊല്ലം പതിമൂന്ന് പിന്നിട്ടു. ഇതിനിടയില്‍ എന്തെല്ലാം സംഭവങ്ങള്‍... ഷബീറീന്റെ അച്ഛന്‍ മരിച്ചു, അനിയന്റെ കല്യാണം കഴിഞ്ഞു. പെങ്ങള്‍ ഒളിച്ചോടി, പക്ഷെ... അര്‍ഷദ് ബായ് ഒരിക്കല്‍ പോലും.... ങേ..ഹെ!! എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല.
Monday, February 4, 2008
ഉഗ്രപ്രതാപി
അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളം; ഷാര്‍ജ്ജ, ദുബായ്, അബുദാബി എന്ന പോലെ മൂന്ന് പീസായി കിടന്നിരുന്ന കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ ഒരു രാജകൊട്ടാരത്തില്‍ അംഗത്തേപോലെ കഴിഞ്ഞിരുന്നൊരു അംഗരക്ഷകന്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങി സകുടുംബം മലബാറ് ഏരിയലിലേക്ക് പാലായനം ചെയ്തു. അഥവാ അവിടെ നിന്ന് സ്കൂട്ടായി ഓടിരക്ഷപ്പെട്ടു.
ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം, മാര്‍ഗ്ഗമദ്ധ്യേ കൊടകരയിലെത്തുകയും, സ്വിറ്റ്സര്‍ലണ്ടിന് നീലഗിരിയിലുണ്ടായ പോലെയിരിക്കും ഈ സ്ഥലമേത് പ്രഭോ? എന്ന് സ്വയം ചോദിക്കുകയും, അടുത്ത സ്റ്റോപ്പില്‍ ബസിറങ്ങി വന്ന് കൂനന്‍ ഔസേപ്പേട്ടന്റെ പറമ്പും വീടും വാങ്ങി അവിടെ താമസമാരംഭിക്കുകയുമായിരുന്നു.
അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!
മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ മുറിച്ചമുറി.
സെല്‍ഫ് കോണ്‍ഫിഡന്‍സ് കുറഞ്ഞ ചില അത്താഴപ്പട്ടിണിക്കാര്‍ തിങ്ങി പാര്‍ത്തിരുന്ന ആ ഏരിയയില്‍ ഉഗ്രപ്രതാപിയെന്നൊരു നാടുവാഴിക്ക് ജന്മമെടുക്കാന്‍ ഇത്രയും സ്പെസിഫിക്കേഷന്‍ തന്നെ ധാരാളമായിരുന്നു!
കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. എങ്കിലും, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘മാടിനെ കയം കാട്ടരുത്, മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.
മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പെട, എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.
അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം ആള്‍ നോക്കിയിരുന്നു.
പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.
എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.
അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.
പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.
തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.
ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ പിടുത്തം.
അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..
ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.
അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ.... ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.
ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.
തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.
‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.
ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!
ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ആണിയടിച്ചുറപ്പിച്ച വടിയുള്ള ആ ചാരുകസേരയിരിപ്പുണ്ട്. ഇളക്കിമാറ്റാന്‍ ഇപ്പോളവിടെ ഞങ്ങളില്ലെങ്കിലും...
ഫാമിലിയായി താമസിക്കാന്‍ വല്യ അലമ്പില്ലാത്ത ഒരിടം തേടി നാടായ നാടുമുഴുവനലഞ്ഞ അദ്ദേഹം, മാര്‍ഗ്ഗമദ്ധ്യേ കൊടകരയിലെത്തുകയും, സ്വിറ്റ്സര്‍ലണ്ടിന് നീലഗിരിയിലുണ്ടായ പോലെയിരിക്കും ഈ സ്ഥലമേത് പ്രഭോ? എന്ന് സ്വയം ചോദിക്കുകയും, അടുത്ത സ്റ്റോപ്പില്‍ ബസിറങ്ങി വന്ന് കൂനന്‍ ഔസേപ്പേട്ടന്റെ പറമ്പും വീടും വാങ്ങി അവിടെ താമസമാരംഭിക്കുകയുമായിരുന്നു.
അദ്ദേഹമാണ് പില്‍ക്കാലത്ത് ഊരുക്ക് ഉഗ്രപ്രതാപിയായി, ഏരിയയിലെ മൊത്തം ചെറുവക പിള്ളാരുടെയും പേടിസ്വപ്നമായി വിരാജിച്ച ശ്രീ തച്ചേത്ത് ഗോപാലമേനോന്‍ അവര്‍കള്‍ എന്ന ജിനുവിന്റെ മുത്തച്ഛന്‍!
മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ കത്തിയെടുത്ത് വെട്ടുന്ന തരം വളരെ സൌമ്യ പ്രകതം. അരിചെമ്പിനകത്ത് തലയിട്ട് സംസാരിക്കും പോലെയുള്ള നല്ല ബാസുള്ള ശബ്ദം ആറടി രണ്ടിഞ്ചിന്റെ ഉയരം. മേല്‍ ചുണ്ടിനു മുകളിലെ ആ ചീര്‍മ്മത ഇല്ലെന്നതൊഴിച്ചാല്‍ ഏറെക്കുറെ രാമാനന്ദസാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ മുറിച്ചമുറി.
സെല്‍ഫ് കോണ്‍ഫിഡന്‍സ് കുറഞ്ഞ ചില അത്താഴപ്പട്ടിണിക്കാര്‍ തിങ്ങി പാര്‍ത്തിരുന്ന ആ ഏരിയയില്‍ ഉഗ്രപ്രതാപിയെന്നൊരു നാടുവാഴിക്ക് ജന്മമെടുക്കാന്‍ ഇത്രയും സ്പെസിഫിക്കേഷന്‍ തന്നെ ധാരാളമായിരുന്നു!
കാര്യം ഉഗ്രപ്രതാപി കൊടകര നിയോജകമണ്ഢലത്തില്‍ ആകാശവാണിയുടെ സംസ്കൃതത്തിലുള്ള വാര്‍ത്ത കേട്ടാല്‍ മനസ്സിലാവുന്ന ഏകവ്യക്തിയും, ന്യായാന്യായങ്ങളറിയുന്നവനും ലോക്കല്‍ വക്കാണങ്ങള്‍ക്ക് തീര്‍പ്പ് കല്പിക്കുന്നവനും പരോപകാരിയുമായിരുന്നു. എങ്കിലും, ‘ഒരം കഴച്ചാല്‍ മനം കഴക്കില്ല’ ‘മാടിനെ കയം കാട്ടരുത്, മക്കളെ മോണ കാണിക്കരുത്’ എന്നൊക്കെ ഓരോരോ ഉഡായിപ്പ് പഴഞ്ചോല്ലുകള്‍ പറഞ്ഞ് അവനവന്റെ വീട്ടിലെ കുട്ടികളെ തല്ലുന്നത് പോട്ടെ, അടുത്ത വീടുകളിലെ കുട്ടികളെ തല്ലിക്കാന്‍ അവരുടെ പാരന്‍സിന് ഒരു പ്രചോദനവും നല്‍കിയിരുന്നു.
മിക്കാവാറും രാവിലെ എട്ടുമണിയോടെ ജിനുവിന്റെ കരച്ചില്‍ കേള്‍ക്കും. കരച്ചിലില്‍ നിന്നേ ആരുടെ കയ്യീന്നാണ് ഇന്ന് പെട, എന്നൂഹിക്കാന്‍ കഴിന്ന വിധം, അവന്‍ കരച്ചിലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വടി അച്ഛന്‍ ഗോപിസാറിന്റെ കയ്യിലാണെങ്കില്‍ പ്രസന്റ് കണ്ട്യുനസ് ടെന്‍സില്‍, ‘എന്നെ കൊല്ലുന്നേ..‘ എന്നാണെങ്കില്‍ പെട മുത്തച്ഛനില്‍ നിന്നാണെങ്കില്‍, പാസ്റ്റ് ടെന്‍സില്‍, ‘എന്നെ കൊന്നേ’ എന്നായിരുന്നു കരച്ചില്‍.
അവനവന്റെ കുട്ടികളെ വിലയുണ്ടെങ്കിലേ അവരുടെ കൂട്ടുകാരെ വിലയുണ്ടാകൂ.. എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത് ഉഗ്രപ്രതാപിയാണ്. കാരണം, അദ്ദേഹത്തിന്റെ പേരക്കുട്ടികളിലൊരുത്തന്റെ ചങ്ങാതിയായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്റെ തലവെട്ടം കണ്ടാല്‍ അദ്ദേഹം ചുവപ്പ് ജാക്കറ്റിട്ട് പോകുന്ന ആന കാര്‍ത്തേച്ചിയെ കൊച്ചുരാമേട്ടന്റെ കൂറ്റന്‍ പോത്ത് നോക്കും പോലെ ‘നയം വ്യക്തമല്ലാത്ത’ ഒരു നോട്ടം ആള്‍ നോക്കിയിരുന്നു.
പകല്‍ സമയങ്ങളില്‍ മിക്കവാറും ഉഗ്രപ്രതാപി അവരുടെ ഉമ്മറത്തുള്ള പച്ചയില്‍ നീല, വെള്ള വരകളുള്ള തുണിയിട്ട ചാരുകസേരയില്‍ കാണും. ഉച്ചക്ക് ഊണുകഴിക്കാന്‍ അകത്ത് പോയാല്‍ പിന്നെ ഒരു നാലുമണി വരെ അകത്ത് കിടന്ന് ഉറങ്ങും. ഒഴിവു ദിവസങ്ങളില്‍ ആ സമയത്താണ് ഞങ്ങള്‍ അവരുടെ പറമ്പിലുള്ള കളികള്‍ സ്‌കെഡ്യൂള്‍ ചെയ്യാറ്.
എന്റെ പറമ്പിന്റെ വേലിയുടെ ഇടയിലൂടെ ചെക്ക് ചെയ്തിട്ടേ ഞാന്‍ സാധാരണ അവരുടെ കോമ്പൌണ്ടില്‍ കടക്കൂ. ഉഴുന്നുണ്ടിയുടെ ചാരെ നിന്ന് നോക്കിയാല്‍ ചാരുകസേരയുടെ കാല്‍ സ്റ്റാന്റില്‍ വച്ച മുത്തച്ഛന്റെ കാല്‍ പാദം കണ്ടാലോ താഴെ കോളാമ്പി കണ്ടാലോ അന്നവിടെ കളിയില്ല എന്ന് തീരുമാനിച്ച്, മടങ്ങി പോരും.
അങ്ങിനെയൊരിക്കല്‍, സ്വച്ഛസുന്ദരമായ ഒരു ഉച്ചതിരിഞ്ഞ നേരം.
പന്ത്രണ്ടരയുടെ ‘നട്ടപറ‘ ക്ലൈമാക്സ് ഷോക്ക് ശേഷം സൂര്യഭഗവാന്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് വലിഞ്ഞമര്‍ന്ന് പടിഞ്ഞാറുമാറി, പ്രകാശം പതുക്കെ പതുക്കെ ഡിമ്മാക്കി, രശ്മികളെ ബുഷ് ചെടിയുടെ മേലേ നിന്ന്‍, അപ്പുറത്തുള്ള കോഴിവാലന്‍ ചെടികളുടെ കൂട്ടത്തിലേക്ക് മാറ്റി.
തണലായി തുടങ്ങുമ്പോള്‍ ചെമ്മണ്‍ നിറമുള്ള തുമ്പിക്കൂട്ടം ബുഷിന്റെ മുകളില്‍ പറന്നുവന്നിരിക്കും. തുമ്പികളെ വടികൊണ്ടടിച്ച് പിടിക്കുകയും വാലില്‍ നൂല് കെട്ടലും അവയെക്കൊണ്ട് കല്ലെടുപ്പിക്കലും ഒരു ഐറ്റം വിനോദമായിരുന്ന കാലം.
ഊണിനും തുടര്‍ന്നുള്ള റെസ്റ്റിനുമായി മുത്തച്ഛന്‍ അകത്ത് പോയ അന്ന് ഞങ്ങള്‍ ഏസ് യൂഷ്വല്‍ തുമ്പി പിടുത്തമാരംഭിച്ചു. പൊരിഞ്ഞ പിടുത്തം.
അന്ന്, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വരാത്തതാണോ അതോ ഇനി വേറെ വല്ല ഹിഡന്‍ കാരണങ്ങളാണോ എന്നറിയില്ല, പതിവിലും വളരെ നേരത്തേ മുറുക്കാനും മുറുക്കി മുത്തച്ഛന്‍ ചാരുകസേര ലക്ഷ്യമാക്കി വന്നു..
ചുവന്നുതുടങ്ങിയ മുറുക്കാന്‍ കലര്‍ന്ന ഉമിനീര്‍, കോളാമ്പിയിലേക്ക് തുപ്പണോ അതോ കുറച്ചും കൂടെ പീഡിപ്പിച്ചിട്ട് തുപ്പിയാ മതിയോ എന്നാലോചിച്ച്, ചാരുകസേരയിലേക്ക് ചാഞ്ഞതു വരെയേ മുത്തച്ഛനോര്‍മ്മയുള്ളൂ.
അമ്മിക്കുഴ സിമന്റ് തറയില്‍ വീണ പോലെയൊരു പതിഞ്ഞ ‘പഠേ’ എന്നൊരു ശബ്ദവും കൂടെ.... ‘എന്റയ്യോ!!’ എന്നൊരു നിലവിളിയുമാണ് പിന്നെയവിടെ മുഴങ്ങി കേട്ടത്!.
ശബ്ദം കേട്ട് ഓടിച്ചെന്ന് നോക്കുമ്പോള്‍ ചാരുകസേരയിലേക്ക് പൊസിഷന്‍ ചെയ്ത കാലുകള്‍, എബ്രഹാം ലിങ്കണ്‍ മരിച്ച ടൈം സെറ്റ് ചെയ്ത (10:10) ക്ലോക്കിലെ സൂചി നില്‍ക്കും പോലെ നിര്‍ത്തി , “ഹര്‍ ര്‍ ര്‍ ... ഹര്‍ ര്‍ ര്‍ ഹര്‍ ര്‍ ര്‍ “ എന്ന്‍ ശബ്ദമുണ്ടാക്കി തറയില്‍ തലയടിച്ച് മുറുക്കാനില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛനെയാണ് കണ്ടത്.
തുമ്പിയെ അടിക്കാനായി എടുത്ത ചാരുകസേരയുടെ വടിയുമായി തന്നെയായിരുന്നു ഞങ്ങള്‍ സ്പോട്ടിലെത്തിയത്. അതുകൊണ്ട് “അപ്പോള്‍ ചാരുകസേരയുടെ വടിയെവിടെപ്പോയി???“ എന്ന ചോദ്യം ആര്‍ക്കും ചോദിക്കേണ്ടി വന്നില്ല.
‘വടിയെടുത്തത് ഞാനല്ല, ഇവനാണ്’ എന്നവന്‍ പറഞ്ഞത് കേട്ട്, ‘ഏയ് അങ്ങിനെ വരാന്‍ യാതൊരു ചാന്‍സുമില്ല!’ എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെക്കോടുമ്പോള്‍, ജിനുവിന്റെ പാസ്റ്റ് ടെന്‍സിലുള്ള കരച്ചില്‍ ആരംഭിച്ചിരുന്നു.
ആ സംഭവത്തിന് ശേഷം, ഒന്നര ഇഞ്ചിന്റെ ആണി വാങ്ങി കസേരയുടെ വടി തലങ്ങും വിലങ്ങും അടിച്ച് അവിടെ പെര്‍മനന്റായി ഉറപ്പിച്ചു വച്ചിട്ടും, ശേഷം എന്ന് ചാരുകസേരയിലിരുന്നാലും ഒരു കൈ കൊണ്ട് ഒന്ന് അമര്‍ത്തി നോക്കിയിട്ടെ ഉഗ്രപ്രാതാപി ഇരിക്കാറുള്ളൂ എന്നത് ചരിത്രം. രണ്ടു ദിവസം തലയുടെ പിറകുഭാഗം നവരക്കിഴി പോലെ സ്മൂത്തായതിന്റെ സ്മരണ!
ചന്ദനമാലയിട്ട മുത്തച്ഛന്റെയും ഗോപിസാറിന്റെയും ഫോട്ടോക്ക് കീഴെ ജിനുവിന്റെ വീട്ടില്‍ ഇപ്പോഴും ഓര്‍മ്മകളുടെ സ്മാരകമായി ആ ആണിയടിച്ചുറപ്പിച്ച വടിയുള്ള ആ ചാരുകസേരയിരിപ്പുണ്ട്. ഇളക്കിമാറ്റാന്‍ ഇപ്പോളവിടെ ഞങ്ങളില്ലെങ്കിലും...
Saturday, January 12, 2008
ഇരുപതിനായിരം ഉറുപ്യ
നാട്ടിലെ ആദ്യകാല ഗള്‍ഫുകാരിലൊരാളാണ് ഗോപ്യേട്ടന്‍.
പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്‍, അഥവാ പാല്‍പ്പായസത്തിന്റെ പാല്പാട പോലുള്ള അഞ്ച് പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്‍ത്തുപറഞ്ഞാല്‍.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്‍.
ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്‍ക്കെല്ലാമെങ്കില്‍ ബാറായ ബാറുകളും ഷാപ്പായ ഷാപ്പുകളും ബീഡി, സിഗരറ്റ് കമ്പനികളുമെല്ലാം പൂട്ടിപ്പോകുമെന്നും പോലീസിനും വക്കീലന്മാര്‍ക്കും മൊത്തം പണി പോയി അവരുടെ കുടുമ്മം പട്ടിണിയാവുമെന്നും പൊതുവെ പറയും. അത്രക്കും ഡീസന്റ്. തനി 916. (ഹോള്‍ മാര്‍ക്ക് കാണാന്‍ വഴിയില്ല!)
പാരമ്പര്യമായി കിട്ടിയ പ്രകൃത്യാലുള്ള ഫ്രഞ്ച് താടിയുടെ താഴെയുള്ള കണക്ഷനങ്ങ് ഷേയ്‌വ് ചെയ്ത് നീക്കി, നല്ല ബ്രീഫ് കേയ്സിന്റെ പിടിപോലുള്ള മീശയും വച്ച് ജാസ്മിന്‍ സ്പ്രേയുമടിച്ച് വെള്ളയും വെള്ളയും ഇട്ട് പോകുന്ന ദുബായ്ക്കാരന്‍ ഗോപ്യേട്ടനെ ഭര്‍ത്താവായി കിട്ടാന്‍, കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍ കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.
ഗോപ്യേട്ടന്‍ മീനാക്ഷി ചേച്ചിയെ കല്യാണം കഴിച്ചിട്ടും പടപടേന്ന് മൂന്ന് പിള്ളാരുണ്ടായിട്ടും, പെങ്ങന്മാരെ മൊത്തം കല്യാണം കഴിപ്പിച്ച് വിട്ടിട്ടും ജനത്തിന് ഗോപ്യേട്ടനോടുള്ള സ്‌നേഹത്തിന് കാര്യമായ കുറവൊന്നും വന്നില്ല, കല്യാണത്തിന്റന്ന് ചെറിയ മനപ്രയാസമുണ്ടായതൊഴിച്ചാല്‍!
എല്ലാ കൊല്ലവും ഡിസംബര്‍ മാസത്തിലാണ് ഗോപ്യേട്ടന്‍ ലീവിന് വരിക. കുളിര്‍ ക്ലൈമറ്റും പിന്നെ കൊടകര ഷഷ്ഠിയും കാര്‍ത്തികയും ക്രിസ്തുമസും വല്യപെരുന്നാളും വരിവരിയായി പിന്നെക്കെ പിന്നെക്കെ വരുന്ന ഏറ്റവും നല്ല മാസം.
ലാന്റ് ചെയ്താല്‍ ഒരാഴ്ചക്ക് ഗോപ്യേട്ടന്‍ അങ്ങിനെ വീടിന് പുറത്തിറങ്ങില്ല. ഗള്‍ഫില്‍ അതികഠിനമായ ജോലികള്‍ ചെയ്ത് വിറക് വെട്ടുകാരനെ പോലെ ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത് ഒന്ന് സുന്ദരകുട്ടപ്പനാക്കുവാനാണ് ഈ ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക.
ഹവ്വെവര്‍, ആ ഒരാഴ്ച ഗോപ്യേട്ടന്റെ വീടിന്റെ ഭാഗത്തുനിന്ന് ചവര്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ പൊട്ടലും ചീറലും കേള്‍ക്കുമെന്നും ഒരു നാട്ടുവര്‍ത്താനവുമുണ്ട്! അതെന്താണോ ആവോ?
ഒരു കൊല്ലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കണ്ടേ? ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുന്ന ഭാര്യക്കും ‘അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസംണ്ടമ്മേ?’ എന്ന് ദിവസവും ചോദിക്കുന്ന കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥമായി സ്വന്തം വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാത്തവരാരാ ഉള്ളത്?
ഒരാഴ്ചത്തെ സുഖചികിത്സക്ക് ശേഷം മൊത്തം കുട്ടപ്പനായി പുറത്തിറങ്ങുന്ന ഗോപ്യേട്ടന്‍ അയലോക്കത്തും തറവാട്ടുവക അമ്പലത്തിലും പോയതിന് ശേഷം, നേരെ പോകുക കോഴിക്കോടുള്ള പഴേ ചങ്ങാതി അദ്രുമാന്റെ അടുത്തേക്കാണ്. ബോംബെയില്‍ വച്ച് കൂടിയ കൂട്ടാണ്. ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങിയ സ്‌നേഹം, കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് അവസാനിപ്പിച്ച് മടങ്ങിയിട്ടും ഗോപിയേട്ടന്റെ മനസ്സില്‍ പച്ചകുത്തിയ പോലെ കിടക്കുകയാണത്രേ..
അങ്ങിനെയൊരു വര്‍ഷം, അദ്രുമാനെ കാണാന്‍ പോയ ഗോപ്യേട്ടന് ജീവിതത്തില്‍ വല്ലാത്തൊരു കുരുക്കില്‍ പെട്ട കഥയുണ്ട്.
വീടുപണിക്ക് സഹായമായി അദ്രുമാന് കൊടുക്കാന്‍ കുറച്ച് കാശും കൊണ്ടാണ് ഗോപ്യേട്ടന്‍ അക്കൊല്ലം പോയത്. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ അദ്രുമാന്റെ വീട്ടിലാരും ഇല്ല. എന്തോ മരണാവശ്യമായി വീടടച്ചിട്ട് എല്ലാവരും പോയി ത്രേ. കുറെ നേരം കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍, ‘ഞാന്‍ വന്നൂന്ന് പറയണം. അവനോട് അവിടേക്ക് ഒരു ദിവസം ഇറങ്ങാന്‍ പറയണം’ എന്ന് അടുത്ത വീട്ടില്‍ പറഞ്ഞ് ഗോപ്യേട്ടന്‍ തിരിച്ച് പോന്നു. തിരിച്ച് ദൂരം കുറെയില്ലേ!
കൊടകര നിന്ന് കോഴിക്കോടേക്കും തിരിച്ചും ആ ഒറ്റ ദിവസം യാത്ര ചെയ്ത് വരുമ്പോള്‍ ഒരാഴ്ചത്തെ സുഖചികിത്സകൊണ്ടുണ്ടായ ആ തുടിപ്പ് കഴിയും എന്നാണ് മീനാക്ഷിചേച്ചി പറയുക. വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള മറ്റൊരു ന്യായം!
തിരിച്ച് വരുമ്പോള്‍ പ്രൈവറ്റ് ബസിലിരുന്നുറങ്ങുകയായിരുന്ന ഗോപ്യേട്ടന്‍ ഒരു ബഹളം കേട്ടാണ് കണ്ണുതുറന്നത്. രണ്ട് സീറ്റ് മുന്‍പില്‍ ഒരു വയോവൃദ്ധന്‍ നെഞ്ചില്‍ തടവിക്കൊണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നു.
“ന്റെ ബാഗിലുണ്ടായിരുന്ന കാശ് കാണണില്ല!!”
എല്ലാവരും കൂടെ ശ്രദ്ധിച്ച കൂട്ടത്തില്‍ ഗോപ്യേട്ടനും നോക്കി ആളെ.
ഒരു വെറും സാധാരണക്കാരന്‍. അതോ അതില്‍ താഴെയുള്ളവനോ. കഷ്ടപ്പാടിന്റെ ഏറ്റവും അറ്റത്ത്നില്‍ക്കുന്ന ആ മനുഷ്യന്റെ രൂപം വളരെ ദൈന്യം. തലയില്‍ ഒരു മുണ്ട് കെട്ടിയിട്ടുണ്ട്. നരച്ച താടിയും മുടിയും കരുവാളിപ്പ് പടര്‍ന്ന മുഖവും.
‘ന്റെ മോള്‍ടെ കല്യാണത്തിനായി കടം വാങ്ങി കൊണ്ടുവരുന്ന കാശാണ്. എടുത്ത ആള്‍ ആരായാലും, ദൈവത്തെ ഓര്‍ത്ത് എനിക്കത് തരണം. കാശില്ലാതെ എന്റെ വീട്ടിലേക്ക് പോകാന്‍ എനിക്ക് വയ്യ!’
‘ഇത്രക്കും ഗത്യന്തരമില്ലാത്ത ഒരു മനുഷ്യനെ പോക്കറ്റടിച്ച ആ കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാരും ലോകത്തുണ്ടോ?’ എന്നോര്‍ത്ത് നില്‍ക്കേ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും.
‘മര്യാദക്ക് കാശ് എടുത്തോന്‍ കൊടുത്തോ. കള്ളന്‍ വണ്ടിയില്‍ തന്നെ ഉണ്ട് എന്നുറപ്പാണ്. പോലീസ് സ്റ്റേഷനിലേക്കാ ഇനി പോകുക‘
ആരുമാരം കുറ്റം ഏല്‍ക്കാതായപ്പോള്‍, ‘വണ്ടി നേരെ സ്റ്റേഷനില്‍ പോട്ടേ’ എന്ന് എല്ലാവരും കൂടി പറഞ്ഞപ്പോള്‍ വണ്ടി നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
അതുവരെ, ഗോപ്യേട്ടന് പണം നഷ്ടപ്പെട്ട ഒരു സാധു വൃദ്ധനോടു
ള്ള സഹതാപവും മോഷ്ടിച്ച ദുഷ്ടനോടുള്ള ദേഷ്യവുമല്ലാതെ മറ്റൊന്നും മനസ്സില്‍ തോന്നിയില്ലെങ്കിലും പൊടുന്നനേയാണ് അതുവരെ തോന്നാത്ത തരം ഒരു റ്റെന്‍ഷന്‍ മനസ്സില്‍ അരിച്ച് കയറുന്നത്.
‘ഇരുപതിനായിരം ഉറുപ്പിയ ഉണ്ടാക്കാന്‍ ഞാന്‍ രണ്ടുമാസായി നടക്കുന്നു. അവസാനം ഒരു ദിക്കീന്ന് കയ്യും കാലും പിടിച്ച് ഒപ്പിച്ചോണ്ടുവന്ന കാശാ ദ്. ഞാന്‍ ചാവുകയേ ഉള്ളൂ. സത്യം’ എന്ന് പറഞ്ഞത് കേട്ടപ്പോള്‍!
ഗോപ്യേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത് ഇരുപതിനായിരം ഉറുപ്പികയായിരുന്നു.
‘ഇനി പോലീസ് പരിശോധിക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത് ആളുടെ പൈസയാണെന്നെങ്ങാന്‍ പറയുമോ?’ എന്ന ഒരു അനാവശ്യ ചിന്ത ഗോപ്യേട്ടനെ പിടികൂടി.
‘ഏയ്. എന്തിനാ അത്. എന്റെ കയ്യില്‍ ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ അതെങ്ങിനെ ആളുടെ ആവും?’ ഞാനെന്തിനാ റ്റെന്‍ഷനടിക്കുന്നത്? എന്നൊക്കെ പല ആവര്‍ത്തി ഗോപ്യേട്ടന്‍ മനസ്സില്‍ പറഞ്ഞെങ്കിലും, അറിയാത്ത നാട്, സ്ഥലം, ആളുകള്‍ എന്നൊക്കെ ഓര്‍ത്ത് വെറുതെ, റ്റെന്‍ഷന്‍ കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല.
പോലീസ് സ്റ്റേഷന്‍ എത്തിയപാടെ,
‘ഒരാളും ബസില്‍ നിന്നിറങ്ങരുത്!!’ എന്ന് പറഞ്ഞ് കണ്ടെക്ടര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോവുകയും പിന്നാലെ തടിച്ച് ഗൌരവമുള്ള മുഖമുള്ള എസ്.ഐ.യും കൂടെ രണ്ട് പോലീസുകാരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു.
വന്ന വശം, എല്ലാവരോടും ഓരോരുത്തരായി താഴെയിറങ്ങാന്‍ പറഞ്ഞതിന്‍ പ്രകാരം, ഓരോരുത്തരായി ഇറങ്ങി വരിയായി നിരന്ന് നിന്നു. വരിയുടെ മധ്യത്തിലായി ഗോപ്യേട്ടനും.
ആദ്യം നിന്ന ആളിനോട് കയ്യിലുള്ള കാശെല്ലാം എടുക്കാന്‍ പറഞ്ഞു. ആള്‍ എടുത്തു കാണിച്ചു.
പിന്നെ രണ്ടാമത്തെ ആള്‍, മൂന്നാമത്തെ ആള്‍. അതിനിടക്ക് കാശെടുക്കാന്‍ കൈവിറച്ച് നിന്ന ഒരാളോട്
‘ഡോ..നിനക്കെന്താടാ കാശെടുക്കാന്‍ ഇത്ര മടി?’ എന്ന് ചോദിക്കുന്നതും കണ്ടു.
തന്റെ അടുത്തെത്താറായപ്പോഴേക്കും ഗോപ്യേട്ടന് റ്റെന്‍ഷന്‍ കൊണ്ട് നേരെ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായി. അതുകൊണ്ട്, ഗോപ്യേട്ടന്‍ വരിയില്‍ നിന്ന് മുന്പോട്ട് വന്ന് പോലീസുകാരന്റെ അടുത്ത് പോയി പറഞ്ഞു.
‘സാറെ. ഞാന്‍ തൃശ്ശൂര്‍ കൊടകരയുള്ള ആളാണ്. എന്റെ കയ്യില്‍ ഒരു ഇരുപതിനായിരം ഉറുപ്പികയുണ്ട്. ഞാന്‍ കോഴിക്കോടുള്ള അദ്രുമാന്‍ എന്ന് പേരുള്ള എന്റെ കൂട്ടുകാരന് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. ദൈവത്താനെ അത് ഇദ്ദേഹത്തിന്റെ പോക്കറ്റടിച്ചതാണെന്നൊന്നും പറയരുത്’ എന്ന്.
ഇത് കേട്ട് പോലീസുകാരും വണ്ടിയിലുള്ളവരും ഗോപ്യേട്ടനെ നോക്കി.
‘സംശയത്തിന്റെ പേരില്‍ തന്റെ കാശൊന്നും ഇവിടെ ആരും തട്ടിപ്പറക്കില്ല. താന്‍ റ്റെന്‍ഷന്‍ അടിക്കണ്ട!’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഗോപ്യേട്ടനോട്
‘ഫ! തെണ്ടി നായിന്റെ മോനേ... നീ വണ്ടിയില്‍ നിന്ന് ഇറങ്ങിയത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, നീ തന്നെയാണ് ഈ കാശ് അടിച്ചതെന്ന്. എന്നിട്ട് നീ മുന്‍ കൂറ് ജാമ്യമെടുക്കുന്നോടാ പട്ടീ!!” എന്ന് പറഞ്ഞ് ഗോപ്യേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറ്റിയങ്ങ് നിര്‍ത്തി.
സംസാരശേഷി വരെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ശുദ്ധനില്‍ ശുദ്ധഗതിക്കാരനായ ഗോപ്യേട്ടനെ മറ്റു യാത്രക്കാരെല്ലാം നോക്കി പല്ലിറുമ്മി,
‘ഇങ്ങ് വിട്ടു താ സാറേ... ഈ പാവം മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും കാശ് കൊടുക്കാത്ത ഇവനെ ഞങ്ങളൊന്ന് പെരുമാറട്ടേ.. വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞ ബഹളം വച്ചു.
‘സത്യമായിട്ടും, എന്റെ അമ്മയാണേ.. എന്റെ കുഞ്ഞിപ്പിള്ളാരാണെ... ഇതെന്റെ കാശാണ്’ എന്ന് പറഞ്ഞപ്പോള്‍...
‘നീ കാശടിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാടാ നിനക്കുമാത്രം ഇത്രേം പരാക്രമം. മറ്റു യാത്രക്കാരുടെ കയ്യിലൊന്നും കാശില്ലേ? ഇതൊക്കെ ഞങ്ങള്‍ സ്ഥിരം കാണുന്നതാഡാ..’
ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഷ്ടിക്കാത്ത ആ പാവം സര്‍വ്വാംഗവും തളര്‍ന്ന്, എല്ലാവരുടേയും മുന്‍പില്‍ പെരും കള്ളനായി ഒന്ന് സംസാരിക്കാന്‍ പോലുമാവാതെ നിന്നു.
‘കാശെടുക്കടാ.. വേഗം!!’ എന്ന അക്രോശത്തില്‍ ഗോപ്യേട്ടന്‍ കയ്യിലുള്ള ബാഗില്‍ നിന്ന് കാശെടുത്തു. നൂറിന്റെ രണ്ട് കെട്ട് നോട്ടുകള്‍. ഒന്നിച്ചില്ലാനം മാസം ദുബായിലെ കൊടും ചൂടില്‍ പതിനാല് മണിക്കൂറ് ജോലി ചെയ്ത് ഉണക്ക റൊട്ടിയും ദാലും കഴിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ ആ ഇരുപതിനായിരം ഉറുപ്പിക.
‘ഡോ.. കാര്‍ന്നോരേ.. ഇത് ഒന്ന് എണ്ണി നോക്ക്യേ.. കറക്റ്റല്ലേന്ന്! ഇല്ലെങ്കില്‍ ഇവന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി കൂടെ എടുപ്പിക്കാം’ എന്ന് പറഞ്ഞ്, ഗോപ്യേട്ടന്റെ കയ്യില്‍ നിന്ന് വലിച്ച് വാങ്ങിയ പൈസ വൃദ്ധന് കൊടുക്കുമ്പോള്‍ ഗോപ്യേട്ടന്റെ കണ്ണില്‍ നിന്ന് പൊടിഞ്ഞത് സങ്കടം കൊണ്ടുള്ള കണ്ണുനീരല്ല, ഇത്രേം പേരുടെ മുന്‍പില്‍ കള്ളനായ അപമാനത്തിന്റെ പേരില്‍ ചങ്കില്‍ നിന്ന് പൊടിഞ്ഞ ചോര തന്നെയായിരുന്നു. ചോര!
ഗോപ്യേട്ടന്‍ രണ്ടുകൈയും തലയില്‍ വച്ച്, നില്‍ക്കാന്‍ ശേഷിയില്ലാതെ താഴെ നിലത്ത് കുനിഞ്ഞങ്ങ് ഇരുന്ന് പോയി.
കയ്യില്‍ പൈസ കിട്ടിയ പാടെ സന്തോഷത്തിന്റെ ഒരു വേലിയേറ്റം തന്നെ മുഖത്ത് വന്ന ആ വൃദ്ധന്‍, നോട്ടിന്‍ കെട്ട് തിരിച്ചും മറിച്ചും നോക്കിയ ശേഷം ദൈന്യതയോടെ പറഞ്ഞു.
‘ഇതെന്റെ കാശല്ല!!‘
അത് കേട്ട് ഗോപ്യേട്ടനും വണ്ടിയിലുള്ളവരും പോലീസുകാരും അത്ഭുതത്തോടെ വൃദ്ധനെ നോക്കുമ്പോള്‍ ആള്‍ പറഞ്ഞു.
“എന്റെ കാശ് അമ്പതിന്റെ കെട്ടുകളായിരുന്നു!!!“
അത് കേട്ട്, ഗോപ്യേട്ടന്‍ തലയുയര്‍ത്തി നോക്കി. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ വൃദ്ധന്‍ , ‘ഇത് നൂറിന്റെ നോട്ടൂകളാണ്. ഇതെന്റെ കാശല്ല!’ എന്ന് വീണ്ടും പറഞ്ഞ് നോട്ടുകെട്ടുകള്‍ ഗോപ്യേട്ടന്റെ നേരെ നീട്ടീ.
അത് കേട്ടവശം, ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റ് ഗോപ്യേട്ടന്‍ ഒരു അച്ഛനെ മകന്‍ ആശ്ലേഷിക്കും പോലെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:
“എനിക്ക് വേണ്ടാ ഈ പണം. എടുത്തോ...ഈ പണം നിങ്ങള്‍ തന്നെ എടുത്തോ. എനിക്ക് ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നത് എന്നറിയോ?? ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മുദ്രകുത്തപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് നിങ്ങള്‍ എന്നെ രക്ഷപ്പെടുത്തിയത്.“
ഒന്നും പറയാനാവാതെ സ്തംബ്ദരായി എല്ലാവരും നില്‍ക്കുമ്പോള്‍ ഗോപ്യേട്ടന്‍, പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള ഞങ്ങളുടെ സ്വന്തം ഗോപ്യേട്ടന്‍ തിരിച്ച് വണ്ടിയില്‍ കയറി, ഇരുന്നിരുന്ന സീറ്റ് നോക്കി നടന്നു!
പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്‍, അഥവാ പാല്‍പ്പായസത്തിന്റെ പാല്പാട പോലുള്ള അഞ്ച് പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്‍ത്തുപറഞ്ഞാല്‍.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്‍.
ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്‍ക്കെല്ലാമെങ്കില്‍ ബാറായ ബാറുകളും ഷാപ്പായ ഷാപ്പുകളും ബീഡി, സിഗരറ്റ് കമ്പനികളുമെല്ലാം പൂട്ടിപ്പോകുമെന്നും പോലീസിനും വക്കീലന്മാര്‍ക്കും മൊത്തം പണി പോയി അവരുടെ കുടുമ്മം പട്ടിണിയാവുമെന്നും പൊതുവെ പറയും. അത്രക്കും ഡീസന്റ്. തനി 916. (ഹോള്‍ മാര്‍ക്ക് കാണാന്‍ വഴിയില്ല!)
പാരമ്പര്യമായി കിട്ടിയ പ്രകൃത്യാലുള്ള ഫ്രഞ്ച് താടിയുടെ താഴെയുള്ള കണക്ഷനങ്ങ് ഷേയ്‌വ് ചെയ്ത് നീക്കി, നല്ല ബ്രീഫ് കേയ്സിന്റെ പിടിപോലുള്ള മീശയും വച്ച് ജാസ്മിന്‍ സ്പ്രേയുമടിച്ച് വെള്ളയും വെള്ളയും ഇട്ട് പോകുന്ന ദുബായ്ക്കാരന്‍ ഗോപ്യേട്ടനെ ഭര്‍ത്താവായി കിട്ടാന്‍, കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍ കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.
ഗോപ്യേട്ടന്‍ മീനാക്ഷി ചേച്ചിയെ കല്യാണം കഴിച്ചിട്ടും പടപടേന്ന് മൂന്ന് പിള്ളാരുണ്ടായിട്ടും, പെങ്ങന്മാരെ മൊത്തം കല്യാണം കഴിപ്പിച്ച് വിട്ടിട്ടും ജനത്തിന് ഗോപ്യേട്ടനോടുള്ള സ്‌നേഹത്തിന് കാര്യമായ കുറവൊന്നും വന്നില്ല, കല്യാണത്തിന്റന്ന് ചെറിയ മനപ്രയാസമുണ്ടായതൊഴിച്ചാല്‍!
എല്ലാ കൊല്ലവും ഡിസംബര്‍ മാസത്തിലാണ് ഗോപ്യേട്ടന്‍ ലീവിന് വരിക. കുളിര്‍ ക്ലൈമറ്റും പിന്നെ കൊടകര ഷഷ്ഠിയും കാര്‍ത്തികയും ക്രിസ്തുമസും വല്യപെരുന്നാളും വരിവരിയായി പിന്നെക്കെ പിന്നെക്കെ വരുന്ന ഏറ്റവും നല്ല മാസം.
ലാന്റ് ചെയ്താല്‍ ഒരാഴ്ചക്ക് ഗോപ്യേട്ടന്‍ അങ്ങിനെ വീടിന് പുറത്തിറങ്ങില്ല. ഗള്‍ഫില്‍ അതികഠിനമായ ജോലികള്‍ ചെയ്ത് വിറക് വെട്ടുകാരനെ പോലെ ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത് ഒന്ന് സുന്ദരകുട്ടപ്പനാക്കുവാനാണ് ഈ ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക.
ഹവ്വെവര്‍, ആ ഒരാഴ്ച ഗോപ്യേട്ടന്റെ വീടിന്റെ ഭാഗത്തുനിന്ന് ചവര്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ പൊട്ടലും ചീറലും കേള്‍ക്കുമെന്നും ഒരു നാട്ടുവര്‍ത്താനവുമുണ്ട്! അതെന്താണോ ആവോ?
ഒരു കൊല്ലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കണ്ടേ? ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുന്ന ഭാര്യക്കും ‘അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസംണ്ടമ്മേ?’ എന്ന് ദിവസവും ചോദിക്കുന്ന കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥമായി സ്വന്തം വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാത്തവരാരാ ഉള്ളത്?
ഒരാഴ്ചത്തെ സുഖചികിത്സക്ക് ശേഷം മൊത്തം കുട്ടപ്പനായി പുറത്തിറങ്ങുന്ന ഗോപ്യേട്ടന്‍ അയലോക്കത്തും തറവാട്ടുവക അമ്പലത്തിലും പോയതിന് ശേഷം, നേരെ പോകുക കോഴിക്കോടുള്ള പഴേ ചങ്ങാതി അദ്രുമാന്റെ അടുത്തേക്കാണ്. ബോംബെയില്‍ വച്ച് കൂടിയ കൂട്ടാണ്. ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങിയ സ്‌നേഹം, കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് അവസാനിപ്പിച്ച് മടങ്ങിയിട്ടും ഗോപിയേട്ടന്റെ മനസ്സില്‍ പച്ചകുത്തിയ പോലെ കിടക്കുകയാണത്രേ..
അങ്ങിനെയൊരു വര്‍ഷം, അദ്രുമാനെ കാണാന്‍ പോയ ഗോപ്യേട്ടന് ജീവിതത്തില്‍ വല്ലാത്തൊരു കുരുക്കില്‍ പെട്ട കഥയുണ്ട്.
വീടുപണിക്ക് സഹായമായി അദ്രുമാന് കൊടുക്കാന്‍ കുറച്ച് കാശും കൊണ്ടാണ് ഗോപ്യേട്ടന്‍ അക്കൊല്ലം പോയത്. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ അദ്രുമാന്റെ വീട്ടിലാരും ഇല്ല. എന്തോ മരണാവശ്യമായി വീടടച്ചിട്ട് എല്ലാവരും പോയി ത്രേ. കുറെ നേരം കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍, ‘ഞാന്‍ വന്നൂന്ന് പറയണം. അവനോട് അവിടേക്ക് ഒരു ദിവസം ഇറങ്ങാന്‍ പറയണം’ എന്ന് അടുത്ത വീട്ടില്‍ പറഞ്ഞ് ഗോപ്യേട്ടന്‍ തിരിച്ച് പോന്നു. തിരിച്ച് ദൂരം കുറെയില്ലേ!
കൊടകര നിന്ന് കോഴിക്കോടേക്കും തിരിച്ചും ആ ഒറ്റ ദിവസം യാത്ര ചെയ്ത് വരുമ്പോള്‍ ഒരാഴ്ചത്തെ സുഖചികിത്സകൊണ്ടുണ്ടായ ആ തുടിപ്പ് കഴിയും എന്നാണ് മീനാക്ഷിചേച്ചി പറയുക. വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള മറ്റൊരു ന്യായം!
തിരിച്ച് വരുമ്പോള്‍ പ്രൈവറ്റ് ബസിലിരുന്നുറങ്ങുകയായിരുന്ന ഗോപ്യേട്ടന്‍ ഒരു ബഹളം കേട്ടാണ് കണ്ണുതുറന്നത്. രണ്ട് സീറ്റ് മുന്‍പില്‍ ഒരു വയോവൃദ്ധന്‍ നെഞ്ചില്‍ തടവിക്കൊണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നു.
“ന്റെ ബാഗിലുണ്ടായിരുന്ന കാശ് കാണണില്ല!!”
എല്ലാവരും കൂടെ ശ്രദ്ധിച്ച കൂട്ടത്തില്‍ ഗോപ്യേട്ടനും നോക്കി ആളെ.
ഒരു വെറും സാധാരണക്കാരന്‍. അതോ അതില്‍ താഴെയുള്ളവനോ. കഷ്ടപ്പാടിന്റെ ഏറ്റവും അറ്റത്ത്നില്‍ക്കുന്ന ആ മനുഷ്യന്റെ രൂപം വളരെ ദൈന്യം. തലയില്‍ ഒരു മുണ്ട് കെട്ടിയിട്ടുണ്ട്. നരച്ച താടിയും മുടിയും കരുവാളിപ്പ് പടര്‍ന്ന മുഖവും.
‘ന്റെ മോള്‍ടെ കല്യാണത്തിനായി കടം വാങ്ങി കൊണ്ടുവരുന്ന കാശാണ്. എടുത്ത ആള്‍ ആരായാലും, ദൈവത്തെ ഓര്‍ത്ത് എനിക്കത് തരണം. കാശില്ലാതെ എന്റെ വീട്ടിലേക്ക് പോകാന്‍ എനിക്ക് വയ്യ!’
‘ഇത്രക്കും ഗത്യന്തരമില്ലാത്ത ഒരു മനുഷ്യനെ പോക്കറ്റടിച്ച ആ കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാരും ലോകത്തുണ്ടോ?’ എന്നോര്‍ത്ത് നില്‍ക്കേ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും.
‘മര്യാദക്ക് കാശ് എടുത്തോന്‍ കൊടുത്തോ. കള്ളന്‍ വണ്ടിയില്‍ തന്നെ ഉണ്ട് എന്നുറപ്പാണ്. പോലീസ് സ്റ്റേഷനിലേക്കാ ഇനി പോകുക‘
ആരുമാരം കുറ്റം ഏല്‍ക്കാതായപ്പോള്‍, ‘വണ്ടി നേരെ സ്റ്റേഷനില്‍ പോട്ടേ’ എന്ന് എല്ലാവരും കൂടി പറഞ്ഞപ്പോള്‍ വണ്ടി നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
അതുവരെ, ഗോപ്യേട്ടന് പണം നഷ്ടപ്പെട്ട ഒരു സാധു വൃദ്ധനോടു
ള്ള സഹതാപവും മോഷ്ടിച്ച ദുഷ്ടനോടുള്ള ദേഷ്യവുമല്ലാതെ മറ്റൊന്നും മനസ്സില്‍ തോന്നിയില്ലെങ്കിലും പൊടുന്നനേയാണ് അതുവരെ തോന്നാത്ത തരം ഒരു റ്റെന്‍ഷന്‍ മനസ്സില്‍ അരിച്ച് കയറുന്നത്.
‘ഇരുപതിനായിരം ഉറുപ്പിയ ഉണ്ടാക്കാന്‍ ഞാന്‍ രണ്ടുമാസായി നടക്കുന്നു. അവസാനം ഒരു ദിക്കീന്ന് കയ്യും കാലും പിടിച്ച് ഒപ്പിച്ചോണ്ടുവന്ന കാശാ ദ്. ഞാന്‍ ചാവുകയേ ഉള്ളൂ. സത്യം’ എന്ന് പറഞ്ഞത് കേട്ടപ്പോള്‍!
ഗോപ്യേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത് ഇരുപതിനായിരം ഉറുപ്പികയായിരുന്നു.
‘ഇനി പോലീസ് പരിശോധിക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത് ആളുടെ പൈസയാണെന്നെങ്ങാന്‍ പറയുമോ?’ എന്ന ഒരു അനാവശ്യ ചിന്ത ഗോപ്യേട്ടനെ പിടികൂടി.
‘ഏയ്. എന്തിനാ അത്. എന്റെ കയ്യില്‍ ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ അതെങ്ങിനെ ആളുടെ ആവും?’ ഞാനെന്തിനാ റ്റെന്‍ഷനടിക്കുന്നത്? എന്നൊക്കെ പല ആവര്‍ത്തി ഗോപ്യേട്ടന്‍ മനസ്സില്‍ പറഞ്ഞെങ്കിലും, അറിയാത്ത നാട്, സ്ഥലം, ആളുകള്‍ എന്നൊക്കെ ഓര്‍ത്ത് വെറുതെ, റ്റെന്‍ഷന്‍ കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല.
പോലീസ് സ്റ്റേഷന്‍ എത്തിയപാടെ,
‘ഒരാളും ബസില്‍ നിന്നിറങ്ങരുത്!!’ എന്ന് പറഞ്ഞ് കണ്ടെക്ടര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോവുകയും പിന്നാലെ തടിച്ച് ഗൌരവമുള്ള മുഖമുള്ള എസ്.ഐ.യും കൂടെ രണ്ട് പോലീസുകാരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു.
വന്ന വശം, എല്ലാവരോടും ഓരോരുത്തരായി താഴെയിറങ്ങാന്‍ പറഞ്ഞതിന്‍ പ്രകാരം, ഓരോരുത്തരായി ഇറങ്ങി വരിയായി നിരന്ന് നിന്നു. വരിയുടെ മധ്യത്തിലായി ഗോപ്യേട്ടനും.
ആദ്യം നിന്ന ആളിനോട് കയ്യിലുള്ള കാശെല്ലാം എടുക്കാന്‍ പറഞ്ഞു. ആള്‍ എടുത്തു കാണിച്ചു.
പിന്നെ രണ്ടാമത്തെ ആള്‍, മൂന്നാമത്തെ ആള്‍. അതിനിടക്ക് കാശെടുക്കാന്‍ കൈവിറച്ച് നിന്ന ഒരാളോട്
‘ഡോ..നിനക്കെന്താടാ കാശെടുക്കാന്‍ ഇത്ര മടി?’ എന്ന് ചോദിക്കുന്നതും കണ്ടു.
തന്റെ അടുത്തെത്താറായപ്പോഴേക്കും ഗോപ്യേട്ടന് റ്റെന്‍ഷന്‍ കൊണ്ട് നേരെ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായി. അതുകൊണ്ട്, ഗോപ്യേട്ടന്‍ വരിയില്‍ നിന്ന് മുന്പോട്ട് വന്ന് പോലീസുകാരന്റെ അടുത്ത് പോയി പറഞ്ഞു.
‘സാറെ. ഞാന്‍ തൃശ്ശൂര്‍ കൊടകരയുള്ള ആളാണ്. എന്റെ കയ്യില്‍ ഒരു ഇരുപതിനായിരം ഉറുപ്പികയുണ്ട്. ഞാന്‍ കോഴിക്കോടുള്ള അദ്രുമാന്‍ എന്ന് പേരുള്ള എന്റെ കൂട്ടുകാരന് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. ദൈവത്താനെ അത് ഇദ്ദേഹത്തിന്റെ പോക്കറ്റടിച്ചതാണെന്നൊന്നും പറയരുത്’ എന്ന്.
ഇത് കേട്ട് പോലീസുകാരും വണ്ടിയിലുള്ളവരും ഗോപ്യേട്ടനെ നോക്കി.
‘സംശയത്തിന്റെ പേരില്‍ തന്റെ കാശൊന്നും ഇവിടെ ആരും തട്ടിപ്പറക്കില്ല. താന്‍ റ്റെന്‍ഷന്‍ അടിക്കണ്ട!’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഗോപ്യേട്ടനോട്
‘ഫ! തെണ്ടി നായിന്റെ മോനേ... നീ വണ്ടിയില്‍ നിന്ന് ഇറങ്ങിയത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, നീ തന്നെയാണ് ഈ കാശ് അടിച്ചതെന്ന്. എന്നിട്ട് നീ മുന്‍ കൂറ് ജാമ്യമെടുക്കുന്നോടാ പട്ടീ!!” എന്ന് പറഞ്ഞ് ഗോപ്യേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറ്റിയങ്ങ് നിര്‍ത്തി.
സംസാരശേഷി വരെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ശുദ്ധനില്‍ ശുദ്ധഗതിക്കാരനായ ഗോപ്യേട്ടനെ മറ്റു യാത്രക്കാരെല്ലാം നോക്കി പല്ലിറുമ്മി,
‘ഇങ്ങ് വിട്ടു താ സാറേ... ഈ പാവം മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും കാശ് കൊടുക്കാത്ത ഇവനെ ഞങ്ങളൊന്ന് പെരുമാറട്ടേ.. വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞ ബഹളം വച്ചു.
‘സത്യമായിട്ടും, എന്റെ അമ്മയാണേ.. എന്റെ കുഞ്ഞിപ്പിള്ളാരാണെ... ഇതെന്റെ കാശാണ്’ എന്ന് പറഞ്ഞപ്പോള്‍...
‘നീ കാശടിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാടാ നിനക്കുമാത്രം ഇത്രേം പരാക്രമം. മറ്റു യാത്രക്കാരുടെ കയ്യിലൊന്നും കാശില്ലേ? ഇതൊക്കെ ഞങ്ങള്‍ സ്ഥിരം കാണുന്നതാഡാ..’
ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഷ്ടിക്കാത്ത ആ പാവം സര്‍വ്വാംഗവും തളര്‍ന്ന്, എല്ലാവരുടേയും മുന്‍പില്‍ പെരും കള്ളനായി ഒന്ന് സംസാരിക്കാന്‍ പോലുമാവാതെ നിന്നു.
‘കാശെടുക്കടാ.. വേഗം!!’ എന്ന അക്രോശത്തില്‍ ഗോപ്യേട്ടന്‍ കയ്യിലുള്ള ബാഗില്‍ നിന്ന് കാശെടുത്തു. നൂറിന്റെ രണ്ട് കെട്ട് നോട്ടുകള്‍. ഒന്നിച്ചില്ലാനം മാസം ദുബായിലെ കൊടും ചൂടില്‍ പതിനാല് മണിക്കൂറ് ജോലി ചെയ്ത് ഉണക്ക റൊട്ടിയും ദാലും കഴിച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ ആ ഇരുപതിനായിരം ഉറുപ്പിക.
‘ഡോ.. കാര്‍ന്നോരേ.. ഇത് ഒന്ന് എണ്ണി നോക്ക്യേ.. കറക്റ്റല്ലേന്ന്! ഇല്ലെങ്കില്‍ ഇവന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി കൂടെ എടുപ്പിക്കാം’ എന്ന് പറഞ്ഞ്, ഗോപ്യേട്ടന്റെ കയ്യില്‍ നിന്ന് വലിച്ച് വാങ്ങിയ പൈസ വൃദ്ധന് കൊടുക്കുമ്പോള്‍ ഗോപ്യേട്ടന്റെ കണ്ണില്‍ നിന്ന് പൊടിഞ്ഞത് സങ്കടം കൊണ്ടുള്ള കണ്ണുനീരല്ല, ഇത്രേം പേരുടെ മുന്‍പില്‍ കള്ളനായ അപമാനത്തിന്റെ പേരില്‍ ചങ്കില്‍ നിന്ന് പൊടിഞ്ഞ ചോര തന്നെയായിരുന്നു. ചോര!
ഗോപ്യേട്ടന്‍ രണ്ടുകൈയും തലയില്‍ വച്ച്, നില്‍ക്കാന്‍ ശേഷിയില്ലാതെ താഴെ നിലത്ത് കുനിഞ്ഞങ്ങ് ഇരുന്ന് പോയി.
കയ്യില്‍ പൈസ കിട്ടിയ പാടെ സന്തോഷത്തിന്റെ ഒരു വേലിയേറ്റം തന്നെ മുഖത്ത് വന്ന ആ വൃദ്ധന്‍, നോട്ടിന്‍ കെട്ട് തിരിച്ചും മറിച്ചും നോക്കിയ ശേഷം ദൈന്യതയോടെ പറഞ്ഞു.
‘ഇതെന്റെ കാശല്ല!!‘
അത് കേട്ട് ഗോപ്യേട്ടനും വണ്ടിയിലുള്ളവരും പോലീസുകാരും അത്ഭുതത്തോടെ വൃദ്ധനെ നോക്കുമ്പോള്‍ ആള്‍ പറഞ്ഞു.
“എന്റെ കാശ് അമ്പതിന്റെ കെട്ടുകളായിരുന്നു!!!“
അത് കേട്ട്, ഗോപ്യേട്ടന്‍ തലയുയര്‍ത്തി നോക്കി. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ വൃദ്ധന്‍ , ‘ഇത് നൂറിന്റെ നോട്ടൂകളാണ്. ഇതെന്റെ കാശല്ല!’ എന്ന് വീണ്ടും പറഞ്ഞ് നോട്ടുകെട്ടുകള്‍ ഗോപ്യേട്ടന്റെ നേരെ നീട്ടീ.
അത് കേട്ടവശം, ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റ് ഗോപ്യേട്ടന്‍ ഒരു അച്ഛനെ മകന്‍ ആശ്ലേഷിക്കും പോലെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:
“എനിക്ക് വേണ്ടാ ഈ പണം. എടുത്തോ...ഈ പണം നിങ്ങള്‍ തന്നെ എടുത്തോ. എനിക്ക് ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നത് എന്നറിയോ?? ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മുദ്രകുത്തപ്പെടേണ്ട അവസ്ഥയില്‍ നിന്നാണ് നിങ്ങള്‍ എന്നെ രക്ഷപ്പെടുത്തിയത്.“
ഒന്നും പറയാനാവാതെ സ്തംബ്ദരായി എല്ലാവരും നില്‍ക്കുമ്പോള്‍ ഗോപ്യേട്ടന്‍, പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള ഞങ്ങളുടെ സ്വന്തം ഗോപ്യേട്ടന്‍ തിരിച്ച് വണ്ടിയില്‍ കയറി, ഇരുന്നിരുന്ന സീറ്റ് നോക്കി നടന്നു!
Subscribe to:
Posts (Atom)